മണ്ണഞ്ചേരി: വേമ്പനാട്ടുകായലിൽ ദേശീയ ജലപാതയിലെ പൈൽ കുറ്റിയിലിടിച്ച് ഹൗസ്ബോട്ട ് തകർന്ന് മുങ്ങി. ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
മാരാരിക്കുളം വടക്ക് പഞ ്ചായത്ത് 17ാം വാർഡ് തെക്കേ പാലക്കൽ സെബാസ്റ്റ്യൻ (49), ചെത്തി കൊച്ചീക്കാരൻ വീട്ടിൽ നോർബട്ട് (പൊന്നപ്പൻ -59), കൈനകരി കായലിൽ പറമ്പ് റോയ് (46) എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ കക്ക തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. വിനോദസഞ്ചാരികളെ ഇറക്കിയശേഷം അറ്റകുറ്റപ്പണിക്കായി തണ്ണീർമുക്കത്തെ ബോട്ട് യാഡിലേക്ക് പോകുകയായിരുന്നു.
മണ്ണഞ്ചേരി പൊന്നാട് പഴയനികത്തിന് സമീപത്തുെവച്ചാണ് അപകടം. ജലോപരിതലത്തിന് താഴെ സ്ഥിതിചെയ്തിരുന്ന പൈൽ കുറ്റിയിൽ ഇടിച്ച് അടിപ്പലക തകർന്ന് വെള്ളം കയറിയാണ് മുങ്ങിയത്. ബോട്ടിന് മുകളിൽ കയറി ജീവനക്കാർ രക്ഷക്കായി അലറിവിളിച്ചു. ഇടിയുടെ ശബ്ദം കരയിൽ കേട്ട കക്ക തിളപ്പിച്ചുകൊണ്ടിരുന്ന തൊഴിലാളികൾ വള്ളത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു. അപ്പോഴേക്കും ബോട്ട് പകുതിയോളം മുങ്ങിത്താഴ്ന്നിരുന്നു. സംഭവം അറിഞ്ഞ് അഗ്നിരക്ഷാസേനയും മണ്ണഞ്ചേരി പൊലീസും കൂടാതെ ജലഗതാഗത വകുപ്പിെൻറ മുഹമ്മ സ്റ്റേഷനിലെ റസ്ക്യൂ ബോട്ടും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.