പറവൂർ: നഗരസഭയുടെ അംബേദ്കർ പാർക്കിൽ കൃത്രിമമായി നിർമിച്ച തടാകത്തിൽ മാലിന്യം കുമിയുന്നു. ഇതിനോട് ചേർന്ന് വളർത്തിയ പുല്ല് കാടുപോലെ വളർന്നു തടാകത്തിലേക്കു ചാഞ്ഞതോടെ വെള്ളം മലിനമായി. പാർക്കിൽ സമയം ചെലവഴിക്കാൻ നിരവധി പേരാണ് ദിനംപ്രതി കുട്ടികളുമായി എത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് കൂടുതലാണ്. ചില ദിവസങ്ങളിൽ കലാപരിപാടികളുണ്ട്.
ആളുകൾ ഇരിക്കുന്ന പുല്‍ത്തകിടിക്കും കുട്ടികളുടെ കളിസ്ഥലത്തിനും അടുത്തുതന്നെയാണു തടാകം.മലിനജലം കെട്ടിക്കിടക്കുന്നതിനാൽ കൊതുക് ശല്യം രൂക്ഷമാണ്. കാട് മൂടിക്കിടക്കുന്ന പുല്ല് ഭംഗിയായി വെട്ടിനിർത്താനും തടാകത്തിലെ മലിനജലം നീക്കാനും നഗരസഭ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.