തുറവൂർ: ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചുള്ള ദേശീയപാത പുനർന ിർമാണത്തിനു തുടക്കമായി. മില്ലിങ് ആൻഡ് റീസൈക്ലിങ് രീതിയിലാണ് പാത പുനർനിർമിക്കു ന്നത്. ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് വാഹനങ്ങൾ ഒരു വശത്തുകൂടി കടത്തിവിടുന്ന തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊളിച്ചുമാറ്റുന്ന റോഡിെൻറ അവശിഷ്ടങ്ങളിൽ 35 ശതമാനവും ബാക്കി പുതിയ അസംസ്കൃത വസ്തുക്കളുമാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ഇതിനായി ജർമൻ നിർമിത യന്ത്രങ്ങൾ ആഴ്ചകൾക്കുമുമ്പേ എത്തിച്ചിരുന്നു.
അരൂർ മുതൽ ഒറ്റപ്പുന്നവരെ 20.5 കി.മീ. റോഡ് നിർമാണത്തിന് 41.5 കോടിയാണ് വകയിരുത്തിയത്. കൊച്ചിയിലെ ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ എന്ന സ്ഥാപനം 36.5 കോടിക്കാണ് കരാർ ഏറ്റെടുത്തത്. റോഡിെൻറ മേൽത്തട്ട് ബിറ്റുമിൻ മിശ്രിതം ഉപയോഗിച്ച് ആവരണം ചെയ്ത് ഉറപ്പിക്കും. മൂന്ന് വർഷം മുമ്പ് പുറക്കാട് മുതൽ പാതിരപ്പള്ളിവരെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് നിർമിച്ചത് വൻ വിജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.