ആലപ്പുഴ: വോട്ടർ ബോധവത്കരണത്തിെൻറ ഭാഗമായി സ്വീപ് സംഘം ഇത്തവണ കയറിച്ചെന്നത് നാട്ടുമ്പുറത്തെ ചായക്കടയിൽ. ചായക്കടയിലെ പതിവ് ചർച്ചക്കിെട തെരഞ്ഞെടുപ്പിൽ പങ്കാളിയാവേണ്ടതിെൻറ പ്രാധാന്യം എടുത്തുപറഞ്ഞ് ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമായി. അരൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംഘാംഗങ്ങൾ പള്ളിത്തോട് ചായക്കട ചർച്ച സംഘടിപ്പിച്ചത്. ചർച്ച കൊഴുത്തപ്പോൾ വിഷയങ്ങൾ ഒന്നിനുപിറകെ ഒന്നായി കടന്നുവന്നു. ജനാധിപത്യത്തിലെ വലിയ ശക്തി പൗരന്മാരാണ്.
സമ്മതിദാനം നിർവഹിക്കുമ്പോഴാണ് ജനാധിപത്യം കരുത്താകുന്നതെന്നും അഭിപ്രായം ഉയർന്നു. ഭവനങ്ങളും ചന്തയും സന്ദർശിച്ച് ബോധവത്കരണ സന്ദേശങ്ങൾ, ലഘുലേഖകൾ എന്നിവ വിതരണം ചെയ്തു. രാവിലെ എട്ടിന് ആരംഭിച്ച ബോധവത്കരണ പ്രചാരണ പരിപാടിക്ക് സ്വീപ് നോഡൽ ഓഫിസറായ ജില്ല അസി. ഡെവലപ്മെൻറ് കമീഷണർ (പി.എ) ഷറഫ് പി. ഹംസ നേതൃത്വം നൽകി. ‘നാടിന് ഒരുവോട്ട്, നന്മയുടെ വോട്ട്, നമുക്ക് വോട്ടുചെയ്യാം’ ബാനറും സ്ഥാപിച്ചു. കഴിഞ്ഞദിവസം കാക്കത്തുരുത്തിൽ എത്തിയ സംഘം ഭവനങ്ങൾ, അംഗൻവാടികൾ, വായനശാലകൾ എന്നിവ സന്ദർശിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ബോധവത്കരണം നടത്തി. കാക്കത്തുരുത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്കും ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.