ആറാട്ടുപുഴ: പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. താമല്ലാക്കൽ കാട്ടിൽ മാർക്കറ്റിൽ വാലയിൽ ഹൗസിൽ സുജിത്ത് (25), പിതാവ് സുഗതൻ (67), ബന്ധു പത്തിയൂർ കോട്ടൂർ വടക്കതിൽ ഷിജു (23) എന്നിവരെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29നാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി കനകക്കുന്ന് പൊലീസിന് ലഭിക്കുന്നത്.
കൊല്ലം ഓയൂരിലെ ബന്ധുവീട്ടിൽനിന്നാണ് സുജിത്തിനെയും പെൺകുട്ടിയെയും കണ്ടെത്തുന്നത്. സുഗതനെയും ഇവിടെനിന്ന് അറസ്റ്റ് ചെയ്തു. ഷിജുവിനെ കായംകുളത്ത് നിന്നാണ് പിടികൂടിയത്. സുജിത്തിനെ സഹായിച്ചതാണ് ഇവർക്കെതിരായ കുറ്റം. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്. ഒരു വർഷമായി പീഡനം നടന്നതായാണ് പെൺകുട്ടി പറയുന്നത്. സുജിത്ത് വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ആണ്. പ്രതികളെ ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.