ചാരുംമൂട്: ജങ്ഷനിൽ പ്രവർത്തിക്കുന്ന ബെസ്റ്റ് ബേക്കറിയിലുണ്ടായ തീപിടിത്തത്തി ൽ 20 ലക്ഷം രൂപയുടെ നഷ്ടം. മലപ്പുറം സ്വദേശി മൊയ്തുവിെൻറ ബേക്കറിയിൽ വ്യാഴാഴ്ച പുലർച്ച 4 .30ഓടെയായിരുന്നു സംഭവം. പത്രവിതരണത്തിന് എത്തിയവർ കടയിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പൊലീസിലും അഗ്നിരക്ഷസേനയിലും അറിയിക്കുകയായിരുന്നു. ജങ്ഷനിലുണ്ടായിരുന്നവർ വെള്ളം കൊണ്ടുവന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അടൂർ, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷസേന യൂനിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീ പിടിച്ച ബേക്കറിക്ക് സമീപത്ത് നിരവധി കടകൾ പ്രവർത്തിച്ചിരുന്നു. മറ്റുകടകളിലേക്ക് പടരുന്നതിനുമുമ്പ് തീ അണക്കാൻ കഴിഞ്ഞത് വൻ ദുരന്തം ഒഴിവാക്കി.
ബേക്കറി സാധനങ്ങളും കടയുടെ ഉൾഭാഗവും കത്തിക്കരിഞ്ഞു. ഫര്‍ണിച്ചര്‍, റഫ്രിജറേറ്ററുകൾ, ഫ്രീസറുകൾ, അലമാരകൾ, ഭക്ഷ്യവസ്തുക്കള്‍, വയറിങ് ഉൾപ്പെടെ പൂര്‍ണമായും നശിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. അടുത്തിടെ ഇൗ ജങ്ഷനിലെ ചില കടകളിൽ തീപിടിത്തിൽ വൻ നാശനഷ്ടമുണ്ടായിരുന്നു. നിലവിൽ മാവേലിക്കര, കായംകുളം, അടൂർ എന്നിവിടങ്ങളിൽനിന്നാണ് ഇവിടേക്ക് അഗ്നിരക്ഷസേന എത്തുന്നത്. അഗ്നിരക്ഷസേനക്ക് ചാരുംമൂട്ടിലെത്താൻ 14 മുതൽ 20 കി.മീറ്റർ വരെ സഞ്ചരിക്കേണ്ടതിനാൽ ഇവിടെ തീപിടിത്തത്തിെൻറ വ്യാപ്തി വർധിക്കാൻ കാരണമാകുന്നു. ചാരുംമൂട് കേന്ദ്രമായി അഗ്നിരക്ഷ സേന യൂനിറ്റ് തുടങ്ങാനുള്ള നടപടി വേഗത്തിലാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.