ചെങ്ങന്നൂർ: 24 വർഷമായിട്ടും നിർമാണം പൂർത്തിയാക്കാത്ത അംഗൻവാടി കെട്ടിടം കാണണമെങ് കിൽ മാന്നാറിൽ വരണം. മാന്നാർ ഗ്രാമപഞ്ചായത്തിെൻറ പടിഞ്ഞാൻ പ്രദേശമായ കുരട്ടിശ്ശേരി വില്ലേജിൽ രണ്ടാംവാർഡിൽ പാവുക്കര പാലപ്പറമ്പ് കോളനിയിൽ (കോവുമ്പുറത്ത്) നിർമാണം ആരംഭിച്ച് പിന്നീട് നിലച്ചതാണ് 171ാം നമ്പർ അംഗൻവാടി. കെട്ടിടത്തിെൻറ അസ്ഥികൂടമാണ് അവശേഷിക്കുന്നത്. വാടക കെട്ടിടത്തിലാണ് നിലവിൽ അംഗൻവാടി പ്രവർത്തിക്കുന്നത്. ഈ കെട്ടിടമാകട്ടെ അതിലേറെ പരിതാപകരമായ അവസ്ഥയിലുമാണ്.1995-2000 കാലഘട്ടത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിെൻറ പരിധിയിലായിരുന്നു മാന്നാർ. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടിക്ക് സ്ഥലം അനുവദിച്ചു.
തുടർന്ന് അവിടെ കെട്ടിട നിർമാണത്തിന് തുടക്കംകുറിക്കുകയും ചെയ്തു. 24 വർഷം പിന്നിടുമ്പോഴും പണി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ചെയ്തവയാകട്ടെ നശിച്ചു. കൂടാതെ ഇഴജന്തുക്കൾക്കും മറ്റും താവളമായി മാറി. ഇവിടെ പ്രവർത്തനം ആരംഭിക്കേണ്ട അംഗൻവാടി 24 വർഷമായി വിവിധ സ്ഥലങ്ങളിലായി അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ചുവരുന്നു. ടാറിങ് പൂർത്തിയാക്കിയ മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡ് വക്കിലാണ് പാതിവഴിയിൽ നിർമാണം നിലച്ച കെട്ടിടം. ഇപ്പോൾ അംഗൻവാടി പ്രവർത്തിച്ചുവരുന്നത് ഉൾപ്രദേശത്ത് ശോച്യാവസ്ഥയിലാണ്. ചളിയും വെള്ളവും നിറഞ്ഞ് കുണ്ടും കുഴിയുമായി മാറിയ റോഡിലൂടെ നടന്ന് കാലുകളിൽ അസുഖങ്ങൾ പിടിപെട്ടതോടെ അവിടേക്ക് കുട്ടികളെ വിടാതായി. കെട്ടിടംപണി പൂർത്തിയാക്കാനും അംഗൻവാടിയുടെ സുഗമമായ നടത്തിപ്പിനും തുടർനടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.