ചെങ്ങന്നൂർ/ അമ്പലപ്പുഴ: ചാനൽ കാമറമാൻ പുലിയൂർ പേരിശ്ശേരി അഴിക്കൽ വീട്ടിൽ ലിബിൻ എബ്രഹാമിന് സൂര്യാതപമേറ്റു. ചെങ്ങന്നൂർ മിനിസിവിൽ സ്റ്റേഷൻ അങ്കണത്തിൽ ശനിയാഴ്ച രാവിലെ 10ഒാടെ നടന്ന പരിപാടിയുടെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് കെട്ടിടത്തിന് മുകളിൽ കയറി ദൃശ്യങ്ങൾ എടുത്തിരുന്നു. ഇടക്കിടക്ക് കൈകളിൽ നീറ്റൽ അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. രാത്രിയോടെ ശക്തമായ ക്ഷീണവും കൈക്ക് അസഹനീയ ചൊറിച്ചിലും നീറ്റലും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
യാത്രക്കിടെ തടിക്കച്ചവടക്കാരനായ കാക്കാഴം താഴ്ചയിൽ മുഹമ്മദ് സിദ്ദീഖിനാണ് (57) െപാള്ളലേറ്റത്. ശരീരത്തിൽ നീറ്റൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.