ആലപ്പുഴ: യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേർ കൂടി പൊലീസ് പിടിയിലായി. കേസിലെ മുഖ്യപ്രതികളായ സാജന്, നന്ദു എന്നിവരാണ് പിടിയിലായത്. മൂന്നും നാലും അഞ്ചും പ്രതികളായ ആര്യാട് പഞ്ചായത്ത് വെളുത്തേടത്ത് വീട്ടില്‍ ഷാരോണ്‍, തോട്ടകാട് വീട്ടില്‍ ബിബിന്‍, കാളാത്ത് വള്ളിക്കാട് വീട്ടില്‍ ജിറ്റോ എന്നിവരെ നേരേത്ത പിടികൂടിയിരുന്നു. കഴിഞ്ഞ 10ന് രാത്രിയാണ് പൂങ്കാവ് തട്ടങ്ങാട്ട് വീട്ടില്‍ ജോണിെൻറ മകന് സോണിയെ(37) ആര്യാട് ഭാഗത്തെ വാടക വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നുപേർ പിറ്റേന്നുതന്നെ അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന രണ്ടുപേര്‍ക്കായി ലുക്കൗട്ട് നോട്ടീസ് നല്‍കുന്നതിനുള്ള തയാറെടുപ്പിനിടെയാണ് അമ്പലപ്പുഴയില്‍ നിന്ന് ഇവർ പിടിയിലായത്. അടിപിടി കേസുകളില്‍ പ്രതികളായ ഇവരെ മറ്റൊരു കേസുമായി അമ്പലപ്പുഴ കോടതിയില്‍ എത്തിയ വനിത പൊലീസുകാരി തിരിച്ചറിയുകയായിരുന്നു. ഇവർ ഉടൻ ആലപ്പുഴ സി.ഐയെ വിവരമറിയിക്കുകയും അമ്പലപ്പുഴ പൊലീസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസുകാരിയുടെ അവസരോചിത ഇടപെടലിനെ ജില്ല പൊലീസ് മേധാവി അടക്കം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.