കായംകുളം: സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള അനധികൃത വിൽപനക്കെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. യൂനിഫോമുകൾ, ഷൂസുകൾ, നോട്ട് ബുക്കുകൾ, ബാഗുകൾ എന്നിവയുടെ വിൽപനയാണ് വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണം. പി.ടി.എ ഭാരവാഹികളും ചില അധ്യാപകരും ചേർന്ന് നടത്തുന്ന കച്ചവടത്തിലൂടെ വൻ നികുതി വെട്ടിപ്പാണ് അരങ്ങേറുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ആരോപിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള അനധികൃത കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര പരിപാടികൾക്ക് രൂപംനൽകാൻ തീരുമാനിച്ചു. സമരത്തിന് മുന്നോടിയായി എ.ഇ.ഒ, ഡി.ഇ.ഒ ഒാഫിസുകൾക്ക് മുന്നിൽ ധർണ നടത്തും. തുടർന്ന് സ്കൂളുകളിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു. സർക്കാർ ഖജനാവിലേക്ക് നികുതി നൽകി കച്ചവടം നടത്തുന്ന വ്യാപാരികളുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡൻറ് നുജുമുദ്ദീൻ ആലുംമൂട്ടിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ജി. ജയകുമാർ, ഭാരവാഹികളായ എ.എസ്. രാധാകൃഷ്ണൻ, ശങ്കരനാരായണ പണിക്കർ, ബി. സെൽവകുമാർ, സുരേഷ് മുട്ടം, സക്കീർ ഹുസൈൻ, സന്തോഷ് നെടുമുടി, മെഹബൂബ്, റിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.