ബാബു ഡോക്ടറുടെ വേർപാട് നാടിന് നൊമ്പരമായി

പൂച്ചാക്കൽ: സാധാരണക്കാരുടെ അത്താണിയായിരുന്ന പൂച്ചാക്കൽ ദീപ ഹോസ്പിറ്റൽ ഉടമ ഡോ. ബാബുവിെൻറ വേർപാട് നാടിന് നൊമ്പരമായി. ഗ്രാമീണരായ പ്രദേശവാസികൾ എന്ത് അസുഖം ഉണ്ടായാലും ആദ്യം ഓടിയെത്തുന്നത് ഡോക്ടറുടെ അടുത്തായിരുന്നു. ഡോക്ടറുടെ കൈപ്പുണ്യം വേറിട്ടതായിരുന്നു. ഗ്രാമീണരായ നാട്ടുകാർക്ക് ഉണ്ടാകാറുള്ള രോഗങ്ങളുടെ കാരണങ്ങൾ ഡോക്ടർക്ക് എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. 30 വർഷം മുമ്പാണ് പൂച്ചാക്കൽ കേന്ദ്രീകരിച്ച് ഡോക്ടർ ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിച്ച് തുടങ്ങിയത്. ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നാണ് മെഡിക്കൽ ബിരുദം കരസ്ഥമാക്കിയത്. പട്ടികവിഭാഗത്തിൽപെട്ട ഡോ. ബാബു വൈദ്യശാസ്ത്ര ബിരുദം നേടിയ വേളയിൽ സമുദായ നേതൃത്വം ആദരിച്ചിരുന്നു. പ്രദേശത്ത് അതുവരെ പട്ടികവിഭാഗത്തിൽനിന്ന് ആരും മെഡിക്കൽ ബിരുദം നേടിയിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.