ചെങ്ങന്നൂര്‍: താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ ചെങ്ങന്നൂര്‍ എക്സൈസ് നടത്തിയ റെയ്ഡുകളില്‍ നാലുപേര്‍ അറസ്റ്റില്‍. സ്കൂള്‍, കോളജ് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തിയവരെയും, അനധികൃത അരിഷ്ടം, മദ്യം എന്നിവ വില്‍പന നടത്തിയവരെയുമാണ് അറസ്റ്റുചെയ്തത്. തെക്കേക്കര വരേണിക്കല്‍ വാസുക്കുട്ടന്‍, കണ്ണമംഗലം മറ്റം വടക്ക് ചിറ്റൊടിതറയില്‍ പ്രഭാകരന്‍, ചെങ്ങന്നൂര്‍ വേമൂര്‍ പടീറ്റേതില്‍ രാജീവ് രാജഗോപാല്‍, നെടുവരംകോട് കുറ്റികിഴക്കേതില്‍ ലിജു മത്തായി എന്നിവരെ കഞ്ചാവ് വില്‍പന നടത്തിയ കേസിലും, മുളക്കുഴ കാഞ്ഞിരവിളയില്‍ സോമന്‍ എന്നയാളെ മദ്യവില്‍പന നടത്തിയതിനും അറസ്റ്റുചെയ്തു. കൂടാതെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ലഹരിവസ്തുക്കള്‍ കടത്തിയ ഒരു ബൈക്ക്, ഓട്ടോറിക്ഷ എന്നിവയും കസ്റ്റഡിയിലെടുത്തു. റെയ്ഡില്‍ 12 ലിറ്റര്‍ അരിഷ്ടം, 19.36 ലിറ്റര്‍ വിദേശമദ്യം, 6.5 ലിറ്റര്‍ ബിയര്‍ എന്നിവയും പിടിച്ചെടുത്തു. എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ബി. ടെനിമോന്‍, ഇന്‍സ്പെക്ടര്‍മാരായ ആര്‍. മനോജ്, വി. സലിലകുമാര്‍, അസി. എ.ഐ എം.ജെ. ജോര്‍ജ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.