പൂച്ചാക്കല്‍: ജലഗതാഗത വകുപ്പിന്‍െറ പാണാവള്ളി ബോട്ട്സ്റ്റേഷനില്‍ നിന്നുള്ള ബോട്ട്യാത്ര ഭീതിയുടെ നിഴലിലെന്ന് യാത്രക്കാര്‍. യാത്രക്ക് ഉപയോഗിക്കുന്ന ഓരോ ബോട്ടിനും ഓരോ അപാകതയാണ്. ദ്രവിച്ച ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ളെന്നാണ് യാത്രക്കാരുടെ പരാതി. ബോട്ടുകളുടെ അപാകത സംബന്ധിച്ച് നിരവധി പരാതികളാണ് അധികൃതരുടെ പക്കല്‍ കെട്ടിക്കിടക്കുന്നത്. യാത്രക്കാര്‍ ബോട്ടിലേക്ക് കയറാനും ഇറങ്ങാനും ഉപയോഗിക്കുന്ന ജാലി ദ്രവിച്ച് ബോട്ടുമായി ബന്ധംവിട്ട നിലയിലാണ് എസ്. 40 എന്ന ബോട്ട് സര്‍വിസ് നടത്തുന്നത്. പാണാവള്ളി-പെരുമ്പളം ഇറപ്പുഴ-സൗത് പറവൂര്‍ റൂട്ടിലാണ് ഈ ബോട്ട് സര്‍വിസ് നടത്തുന്നത്. രാവിലെയും വൈകുന്നേരവും ഭാരമുള്ള ബാഗും തൂക്കി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ബോട്ടില്‍ യാത്രചെയ്യുന്നത്. മത്സ്യംനിറച്ച ചരുവനുമായി സ്ത്രീകളടക്കം ധാരാളം മത്സ്യത്തൊഴിലാളികളും ഇവിടെ ബോട്ട്യാത്ര ചെയ്യുന്നുണ്ട്. തകര്‍ന്ന് നില്‍ക്കുന്ന ജാലിവഴിയാണ് ഇവരെല്ലാം ബോട്ടിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. ഇതിനിടയില്‍ ജാലിയില്‍നിന്ന് കായലിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. മുകള്‍ഭാഗം ദ്രവിച്ചതും നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് അമരവും അണിയവും ഒരേ പോലെ വെള്ളത്തില്‍ കിടക്കുന്നബോട്ടും ഇവിടെ സര്‍വിസ് നടത്തുന്നവയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.