നൃത്തം വെക്കുന്ന ഈയാംപാറ്റകൾ -കവിത

ദൂരെ ഇന്നലെ രാവു മുഴുവൻ നോക്കിയിരുന്ന തീ
ഒരു ചിതയായിരുന്നെങ്കിലോ?
നാവിൽ വെള്ളമൂറിയ മണം
കൊലച്ചോറായിരു ന്നെങ്കിലോ?
ഉത്സവപ്പറമ്പിൽ കാറ്റൂതിക്കെടുത്തുന്നു;
ഈയാംപാറ്റകൾ നൃത്തം വെക്കുന്ന പാതവിളക്കുകളെ

ആഹ്ല ാദമോ ആവിഷ്കാരമോ?
കാത്തു കാത്തിരുന്നൊരാൾ
മുന്നിലെത്തുന്നു മൃതനായ്
വെറുതെയിരിക്കുന്ന നേരത്തരികിൽ
വന്നു വീഴാറുണ്ട് ചില നിമിഷങ്ങൾ
ഇലത്തുമ്പു പോലെ മണ്ണിൻ പൊടി പോലെ

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ
പ്രതിഷേധത്തിൽ ചവിട്ടിയമരുന്നു
പാതയിൽ ഏറെനേരം നടന്നു തളർന്നൊരു ചീവീട്
ആരുടെ കണ്ണീരാകും ദൈവം കേൾക്കുക?
ഹാർമോണിയത്തിൽ തകർന്നു വീഴുന്നു
ആയിരം ധ്വനികളുള്ള പ്രാർഥനകൾ

Tags:    
News Summary - poem -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.