രണ്ടവളുമാർ

1 മുള്ളൂരി

ഓരോ പ്രാർത്ഥനാ വരിയിലും

ഓരോ മുള്ളു വീതം അവൾ മുറിവുകളിൽ നിന്നുരിഞ്ഞെടുത്തു.

തന്റെ അപൂർണ്ണ ക്യാൻവാസിലേക്ക് അതെറിഞ്ഞു

കൊള്ളിച്ചു കൊണ്ടേയിരുന്നു.

മുള്ളുകളെയെല്ലാമൊഴിപ്പിച്ച്

മരുന്നു വച്ചു.

മൂരി നിവർന്ന്,

ക്യാൻവാസിന്റെ വേദനകളിലേക്ക്

കണ്ണടച്ചൂതിയതും

പുറകിൽ നഗരമണഞ്ഞു;

നക്ഷത്രങ്ങൾ തെളിഞ്ഞു.

2. ഉദയ

അവൾ സിഗ്നലുകൾ തെറ്റിക്കുന്നു.

സീബ്രാലൈനുകളുടെ മേത്ത് ഉരുണ്ടുകേറുന്നു.

ദിശാസൂചികകളെ ഇളക്കിമറിച്ചിടുന്നു.

നേരെ കുന്നുമ്പുറത്തേക്ക് വണ്ടിയോടിച്ചു കേറ്റുന്നു.

കിതച്ചുപോയ വണ്ടിയെ

പിന്നിലുപേക്ഷിച്ച്

സൂര്യനു നേരെയോടുന്നു.

"ഉദിച്ചതു കൊണ്ടല്ലേ..."

എന്നുറക്കെയലറുന്നു.

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.