ഓരോ പ്രാർത്ഥനാ വരിയിലും
ഓരോ മുള്ളു വീതം അവൾ മുറിവുകളിൽ നിന്നുരിഞ്ഞെടുത്തു.
തന്റെ അപൂർണ്ണ ക്യാൻവാസിലേക്ക് അതെറിഞ്ഞു
കൊള്ളിച്ചു കൊണ്ടേയിരുന്നു.
മുള്ളുകളെയെല്ലാമൊഴിപ്പിച്ച്
മരുന്നു വച്ചു.
മൂരി നിവർന്ന്,
ക്യാൻവാസിന്റെ വേദനകളിലേക്ക്
കണ്ണടച്ചൂതിയതും
പുറകിൽ നഗരമണഞ്ഞു;
നക്ഷത്രങ്ങൾ തെളിഞ്ഞു.
അവൾ സിഗ്നലുകൾ തെറ്റിക്കുന്നു.
സീബ്രാലൈനുകളുടെ മേത്ത് ഉരുണ്ടുകേറുന്നു.
ദിശാസൂചികകളെ ഇളക്കിമറിച്ചിടുന്നു.
നേരെ കുന്നുമ്പുറത്തേക്ക് വണ്ടിയോടിച്ചു കേറ്റുന്നു.
കിതച്ചുപോയ വണ്ടിയെ
പിന്നിലുപേക്ഷിച്ച്
സൂര്യനു നേരെയോടുന്നു.
"ഉദിച്ചതു കൊണ്ടല്ലേ..."
എന്നുറക്കെയലറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.