ജീവിതം എറിഞ്ഞുടക്കപ്പെട്ടവള്‍..

 വിധിയുടെ വന്യ വിനോദത്തില്‍ ജീവിതം എറിഞ്ഞുടക്കപ്പെട്ടവള്‍..        

നഷ്ട സ്വപ്‌നങ്ങളുടെ വിഴുപ്പും പേറി പിന്നെയും മുന്നോട്ടു നീങ്ങവേ

പിന്നിലേയ്ക്കൊന്നൊഴുകാനും നനുത്തയീമണ്ണില്‍ പാദങ്ങളുറപ്പിച്ചു
 
രണ്ടു ചാൺ നടക്കാനും മനസ്സകം വല്ലാതെ തുടികൊട്ടിപ്പോയവള്‍ക്ക് . 
 
അന്നു നടന്ന പാതകൾ ഒരുവട്ടം കൂടെ താണ്ടുവാന്‍,
 
പാട വരമ്പിലെ ചെളിക്കുണ്ടില്‍ വെറുതെ ഒന്നിറങ്ങുവാന്‍
 
പുഴയില്‍ തുടിക്കും പരല്‍മീനുകളെ
 
ഒറ്റതോര്‍ത്തിലൊന്നു കോരിയെടുക്കുവാന്‍,
 
വെള്ളയ്ക്കാ കൊണ്ടാ പുഴയിലെ
 
തെളി വെള്ളത്തിലൊന്നു കൂടി തട്ടികളിക്കുവാന്‍,
 
മാടിവിളിക്കും പുഴയിലെ ഓളങ്ങളില്‍
 
മുങ്ങാം കുഴിയിട്ടൊന്നു നീന്തി തുടിക്കുവാന്‍ ,
 
പടിയിറങ്ങി പോയ പള്ളി കൂട വരാന്തയുടെ
 
പടിക്കെട്ടില്‍ നിന്നുമൊരുവട്ടം കൂടെ കുളം കര കളിക്കുവാന്‍ ,
 
ഒരുവട്ടം, ഒരു വട്ടം മാത്രമെന്റെയീ തഴമ്പിച്ചുറച്ച
 
നിന്നെഴുന്നേറ്റീ പാദങ്ങള്‍ മണ്ണിലുറപ്പിച്ചൊന്നു
 
നില്‍ക്കുവാനായെങ്കിലെന്നൊരു മോഹമുണ്ട്..
 
മരിക്കാതെ മനസ്സില്‍ മഴവില്ല് കെട്ടുന്നു..
 
അത് മാത്രം , അത് മാത്രം മതിയെനിക്കെന്റെ
 
ശിഷ്ടവീഥികളില്‍ തളരാതെ ചിരിക്കുവാനെന്റെ കാലമേ....
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT