അമ്മ പറഞ്ഞ അറബിക്കഥയിലെ ബാഗ്ദാദിൽ ചോര തെറിച്ച് കരിഞ്ഞ ഇളംനാമ്പുകെളയോർത്ത് തൊണ്ട പൊട്ടിയ കവി. പൈതൃകത്താൽ സമ്പന്നമായ തെൻറ നാട്ടിൽ കുഞ്ഞുങ്ങളെപ്പോലും മതവൈരം തീർക്കാൻ ഉപയോഗിക്കുേമ്പാൾ കവിയുടെ ഹൃദയവേദന നിലക്കുന്നില്ല. വിഷു പരിപാടികൾക്കായി ദോഹയിലെത്തിയ മുരുകൻ കാട്ടാക്കട സംസാരിക്കുന്നു.
‘‘പാതി വിരിഞ്ഞൊരു പൂമൊട്ടു ഞാനെെൻറ
മോഹങ്ങള്‍ വാടി കരിഞ്ഞുപോയി
ഏതോ കരങ്ങളില്‍ ഞെങ്ങി ഞെരിഞ്ഞെെൻറ
ഓരോ ദളവും കൊഴിഞ്ഞുപോയി...
കരിന്തേളുകള്‍ മുത്തി മുത്തി കുടിക്കുവാന്‍
വെറുതെ ജനിച്ചതോ പെണ് മൊട്ടുകള്‍
കനിവുള്ള കര്‍ക്കിട കരിമഴക്കൊപ്പമായി
കരയാന്‍ ജനിച്ചതോ പെണ് മൊട്ടുകള്‍...
ഇരകള്‍ക്കു പിറകെ കുതിക്കുന്ന പട്ടികള്‍
പതിവായി കുരച്ചു പേയാടുന്ന സന്ധ്യകള്‍...
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
അണ്ഡമാകാതെ അറം വന്നു പോകട്ടെ
അന്ധകാമാന്ധരി കശ്മലന്മാര്...’’
തെൻറ മേൽ തറക്കുന്ന പുരുഷാവയവം എന്താണെന്നു പോലും മനസ്സിലാകാത്ത കുഞ്ഞുമക്കൾ, കെട്ടകാലത്ത് അധികം ജീവിക്കാതെ തിരിച്ചുപോകുേമ്പാൾ കവിയുടെ ‘സൂര്യകാന്തിനോവ്’ കവിത അവസാനിക്കുേന്നയില്ല.
കശ്മീരിലെ ആ എട്ടുവയസ്സുകാരി
കശ്മീർ ഒരു മുറിവാണ്. ആ കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞു. കവി എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും വല്ലാതെ വേദനിപ്പിക്കുന്നു. ഇന്ത്യക്ക് ലോകസമൂഹത്തിനിടയിൽ തലകുനിക്കേണ്ടി വന്നു. പുരുഷമനസ്സുകൾ എങ്ങനെയാണ് ഇത്രമാത്രം വികലമായത്. പണ്ടും സ്ത്രീ പീഡനങ്ങളുണ്ട്. എന്നാൽ, ഇത്രയും നിന്ദ്യവും ക്രൂരവുമായി കുഞ്ഞുങ്ങളെ കൊല്ലുന്ന അവസ്ഥ ഭയാനകമാണ്. എത്രമാത്രം സമ്പന്നമായ സംസ്കാരമുള്ള നാടാണ് ഭാരതം. ഡൽഹിയിലെ നിർഭയ സംഭവം ഒടുവിലത്തേതാകെട്ടയെന്നാണ് ആശിച്ചത്. മറ്റ് രാജ്യങ്ങളിലെ ശരാശരിക്കാരനായ പൗരൻ പോലും ഇന്ത്യയെ സ്ത്രീപീഡകരുടെ നാടായാണ് കാണുന്നത്. ആസ്ട്രേലിയയിലുള്ള സുഹൃത്തിനോട് കുറച്ചുമുമ്പ് ഇക്കാര്യം പങ്കുവെച്ചു. സാധാരണക്കാരനായ ആസ്ട്രേലിയൻ പൗരൻ പോലും പറയുന്നത് ‘‘സ്ത്രീകളെ പീഡിപ്പിക്കുന്ന നാടല്ലേ നിങ്ങളുടേത്’’ എന്നാണ്. എന്തുമാത്രം സങ്കടകരമാണിത്. എന്നിട്ടും പ്രതികരണങ്ങൾ തീരെ ദുർബലമാവുകയാണ്.
മാനിഷാദ
ഒറ്റക്കിരിക്കുന്ന അപ്പൂപ്പെൻറയടുത്തേക്ക് കഥ കേൾക്കാൻ പോകുന്ന മകളുടെ കൂടെ ഇനി താനും വരുമെന്ന് പറയുകയാണ് ഒാരോ മാതാക്കളും.
‘‘തൂക്കണാം കുരുവീടെ കഥ കേൾക്കുവാൻ മോളെ
ഞാനിന്നു പോരുന്നു നിെൻറയൊപ്പം...
ഒറ്റക്കിരുന്നൊരപ്പൂപ്പൻ ചൊല്ലുന്ന ഒറ്റക്കഥയും കഥകളല്ല!!
ഒറ്റക്കിരുന്നൊരപ്പൂപ്പൻ ചൊല്ലുന്ന ഒറ്റക്കഥയും കഥകളല്ല!!
ഒറ്റക്കുപോയി കഥകൾ നീ കേൾക്കേണ്ട
ഒക്കത്തു കേറി മറിഞ്ഞിടേണ്ട
അപ്പൂപ്പനും മോളും നല്ലവരെങ്കിലും
അത്രക്ക് നല്ലതല്ലിന്നു കാലം!’’
(‘കഥ കേൾക്കേണ്ട കുഞ്ഞേ’ എന്ന കവിതയിൽനിന്ന്)
കുഞ്ഞുങ്ങളുടെ നിലവിളികൾ വിട്ടുമാറുന്നില്ല. ആരെയും വിശ്വസിക്കാൻ കഴിയാത്ത നാടായി എങ്ങനെയാണ് നമ്മുടെ നാട് മാറിയത്. അതിക്രമങ്ങൾക്കെതിെര അമ്മമാരും കൊച്ചുമക്കളും വൻ മുന്നേറ്റം നടത്തണം. ശക്തമായ നിയമമാണ് പരിഹാരമെങ്കിൽ കുറ്റമറ്റ നിയമം ഉണ്ടാക്കണം. ഒരു മതവും ഇത്തരക്കാരെ സംരക്ഷിക്കണമെന്ന് പറയുന്നില്ല. ഭാരതത്തിെൻറ സംസ്കാരമാകെട്ട സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. ‘എവിടെ സ്ത്രീയെ പൂജിക്കുന്നുവോ അവിടെ ദേവതകള്‍ സന്തോഷത്തോടെ വസിക്കുന്നു. എവിടെ സ്ത്രീകള്‍ മാനിക്കപ്പെടുന്നില്ലയോ അവിടെ നടക്കുന്ന ക്രിയകളെല്ലാം നിഷ്ഫലമാവുന്നു’ എന്നാണ് വേദപുസ്തകം പറയുന്നത്. മതത്തിനകത്തെ ക്രിമിനലിസമാണ് പ്രശ്നം. മതത്തെ ഉപയോഗെപ്പടുത്തുകയാണ് ഇക്കൂട്ടർ. പീഡകർക്ക് ഗൾഫ് രാജ്യങ്ങളിലുള്ളതുപോലെ കടുത്ത ശിക്ഷ നൽകണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. എന്നാൽ, ഭാരതത്തിെൻറ നീതിന്യായ വ്യവസ്ഥ അത് അനുവദിക്കുന്നില്ല. കുറ്റവാളികൾക്ക് ഏറ്റവും ഉയർന്ന ശിക്ഷ നൽകാൻ ശക്തമായ മുന്നേറ്റം ഉണ്ടാകണം. കശ്മീരിലെ കിരാത സംഭവത്തിലെ കുറ്റക്കാർക്കെതിരെയുള്ള നടപടി തടയാൻ ദേശീയപതാകയേന്തി പ്രതിഷേധിച്ചവരും അഭിഭാഷകരും കുറ്റം ചെയ്തവരെപ്പോലെ തന്നെ ക്രിമിനലുകളാണ്.
സാഹിത്യകാരന്മാരുടെ മൗനം
സമൂഹത്തോട് ഉത്തരവാദിത്തമുള്ളവരാണ് സാഹിത്യകാരന്മാർ. അവർ അരുതായ്മകൾക്കെതിരെ പ്രതികരിക്കുക തന്നെ വേണം. ഫാഷിസത്തിനെതിെര പ്രതികരിച്ചവരെ ഇല്ലാതാക്കുേമ്പാഴും ഭയപ്പെടേണ്ട കാര്യമില്ല. പ്രതികരണങ്ങെള ഇല്ലാതാക്കാൻ ഭീഷണികൾക്ക് കഴിയില്ല. നവോത്ഥാനമൂല്യങ്ങളിലേക്ക് നാം തിരികെ നടക്കണം. അത് തിരിച്ചുപിടിച്ച് സാമൂഹികമുന്നേറ്റം ഉണ്ടാക്കണം. ശോഭനമായ ഭാവി പ്രതീക്ഷിച്ച് മുന്നേറണം. ഇൗ കെട്ട കാലത്തിനപ്പുറം നല്ല കാലം വരും. കാർഷികാധിഷ്ഠിത സാമൂഹിക ചുറ്റുപാടിൽനിന്ന് കേമ്പാളവത്കരണത്തിലേക്ക് 90കളിൽ നാം എടുെത്തറിയപ്പെട്ടു. അതിെൻറ അന്ധാളിപ്പിലാണ് എല്ലാവരും. ഇത് കറങ്ങിത്തിരിഞ്ഞ് നല്ല കാലം സാധ്യമാകും.
(തയാറാക്കിയത്: ഒ. മുസ്തഫ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.