സൗദി വനിതകളുടെ ശാക്തീകരണമാണ് തെൻറ ജീവിത ദൗത്യമെന്ന് വിശ്വസിക്കുന്നയാളാണ് ഹിന്ദ് അൽ സാഹിദ്. ഒാരോരുത്തർക്കും ഒാരോ ദൗത്യമുണ്ട്. തെൻറ ദൗത്യം ഇതാണ്. കഴിഞ്ഞ വർഷം സൗദി വനിതകളിൽ ശ്രദ്ധേയമായ നേട്ടം കൊണ്ട് വാർത്തകളിലിടം നേടിയ വനിതയാണ് ഹിന്ദ് അൽ സാഹിദ്. ദമ്മാം എയർപോർട്ടിെൻറ എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലേക്ക് ഹിന്ദ് തെരഞ്ഞെടുക്കപ്പെട്ടത് സൗദി വനിതാമുന്നേറ്റത്തിലെ നാഴികക്കല്ലായിരുന്നു. സ്ത്രീശാക്തീകരണത്തിന് വേണ്ടി നടത്തിയ നിരന്തരമായ പരിശ്രമങ്ങൾ ഉന്നതപദവിയിലേക്കെത്താൻ അവരെ പ്രാപ്തയാക്കി.
വിദേശരാജ്യങ്ങളിൽ പോയി പഠിക്കുന്നവർക്ക് മാത്രമാണ് (പ്രേത്യകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ) മികവിെൻറയും നേട്ടങ്ങളുടെയും ആകാശം കീഴടക്കാനാവുക എന്ന പൊതുവായ ധാരണയുടെ തിരുത്താണ് ഹിന്ദ്. ബി.എ ഇംഗ്ലീഷ് പഠനം കഴിഞ്ഞ് ബഹ്റൈനിലെ ഗൾഫ് യൂണിവേഴ്സിറ്റിയിൽ പോയി എം.ബി.എ എടുത്തതാണ് കാര്യമായ അക്കാദമിക പഠനം. കിങ് ഫൈസൽ യൂണിവേഴ്സിറ്റിയിലെ ഉപദേശക സമിതി അംഗവും ഇമാം ഇബ്നു അബ്ദുറഹ്മാൻ യൂണിവേഴ്സിറ്റി അഡ്വൈസറി ബോർഡ് മെമ്പറുമാണ്.
ഭാര്യ, രണ്ട് കുട്ടികളുടെ മാതാവ് എന്നീ നിലകളിലുള്ള തെൻറ ഉത്തരവാദിത്തങ്ങളെ ഗൗരവത്തിൽ തന്നെ എടുത്ത് മന്നോട്ടു പോവുേമ്പാഴും വ്യാവസായിക വാണിജ്യ മേഖലകളിൽ അലിഖിതമായി രൂപപ്പെട്ട ആൺകൊയ്മയെ മാറ്റിമറിക്കാനായി എന്നതാണ് ഇവരെ വ്യത്യസ്തയാക്കുന്നത്. തെൻറ വളർച്ചയുടെ അതിരുകൾ ആകാശം മാത്രമാണെന്ന് വിശ്വസിക്കുന്നു ഹിന്ദ്.
രാജ്യത്തെ ഒരു വിമാനത്താവളത്തിെൻറ ഏറ്റവും ഉയർന്ന തസ്തികയിൽ എത്തിപ്പെടുക എന്നത് നിസ്സാരകാര്യമല്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷം ഗതാഗത മന്ത്രി അധ്യക്ഷനായ ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷെൻറ തീരുമാനം വന്നതോടെ ഹിന്ദ് വാർത്തകളിലിടം നേടി. 2008 മുതൽ 2016 വരെ വുമൺ ഇകണോമിക് ഫോറം ഡയറക്ടറായിരുന്നു ഹിന്ദ്. 2009 മുതൽ ഇൗസ്റ്റേൺ പ്രൊവിൻസ് ചേംബർ ഒഫ് കൊമേഴ്സിൽ ബിസിനസ് വുമൺ സെൻറർ അധ്യക്ഷയാണ്. ഇൗ മേഖലയിലെ പ്രാവീണ്യമാണ് വിമാനത്താവള മേധാവിയുടെ കസേരയിലേക്ക് ഹിന്ദിനെ എത്തിച്ചത്. രാജ്യത്ത് സ്ത്രീ സംരംഭകരെ പ്രോൽസാഹിപ്പിക്കുന്നതിന് അനവധി പരിപാടികളാണ് ഹിന്ദിെൻറ നേതൃത്വത്തിൽ നടന്നത്.
വനിതകൾ രാജ്യത്തിെൻറ വലിയ ആസ്തിയാണ്. അവരെ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യം വലിയ പുരോഗതി കൈവരിക്കുമെന്നതാണ് ഹിന്ദിെൻറ നയം. രാജ്യത്തെ വിഷൻ 2030 സൗദി വനിതകളുടെ മുന്നേറ്റത്തിെൻറ നാഴികല്ലാണെന്നാണ് അഭിപ്രായം. നിയമത്തിെൻറ ആനുകൂല്യങ്ങൾ നേരത്തെ തന്നെ ഉണ്ടായിട്ടും എന്തോ ഒരു അസമത്വം തൊഴിൽ മേഖലയിൽ പ്രകടമായിരുന്നു. ഇന്നതെല്ലാം വലിയ മാറ്റത്തിന് വിധേയമായിരിക്കുന്നു. വനിതകളെ അധികാരസ്ഥാനങ്ങളിൽ ഇരുത്തുകതന്നെയാണ് അവരെ ശക്തിപ്പെടുത്താനുള്ള നല്ല വഴി.
പരസ്പരം ആത്മാർഥമായി പിന്തുണക്കണം. ഒരുമിച്ചു പ്രവർത്തിക്കണം. സഹായിക്കണം. അേപ്പോൾ സ്ത്രീക്ക് മുന്നേറാനാവും. ദിവസവും രാവിലെ അഞ്ച് മണിക്ക് ഉണർന്ന് ഒരു മണിക്കൂർ നടക്കും. ജീവിതത്തിൽ ലളിതമായ കാര്യങ്ങളിൽ ആസ്വാദനം കണ്ടെത്തും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നു എന്ന് ഉറപ്പുവരുത്തും. വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട് എന്നത് ജീവിതത്തിൽ സ്ത്രീ എന്ന നിലയിൽ ഒരു പൊരുത്തക്കേടുമുണ്ടാക്കുന്നില്ല- ഹിന്ദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.