ഞാൻ ഒരു അമ്മ ആകാൻ വേണ്ടി കടന്നു പോയ സഹനത്തിെൻറ വഴികളെകുറിച്ചാണ് എഴുതുന്നത്. എന്‍ നെക്കാൾ ഇതു സഹിക്കേണ്ടി വന്ന ഒരുപാടുപേർ ഈ സമൂഹത്തിലുണ്ട്. അവർക്കുവേണ്ടി കൂടി ചില ത് പറയാനുണ്ട്.
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഞാൻ ഗൾഫിൽ ഭർത്താവിെൻറ അ ടുത്തേക്ക് വന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞു ഞങ്ങൾ ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കാൻ തുടങ് ങി. എനിക്ക് ചില സംശയങ്ങൾ തോന്നി ടെസ്റ്റ് ചെയ്തപ്പോൾ യൂട്രസ് ഇൽ പോളിപ് കണ്ടെത്തി. അത ു സർജറി ചെയ്തു കളഞ്ഞു. മൂന്നു മാസം കഴിഞ്ഞു ഞാൻ ഗർഭിണി ആയി. ആദ്യ സ്കാനിങിൽ എല്ലാം നോർമൽ ആരുന്നു. വീട്ടിൽ എല്ലാം വിളിച്ചു പറഞ്ഞു.
ഒരു ആഴ്ച കഴിഞ്ഞു. എനിക്ക് ഗർഭ ലക്ഷണം കുറഞ ്ഞു വരുന്നു. മനസ്സിൽ പേടി തോന്നി. വീണ്ടും ഡോക്ടറുടെ അടുത്തേക്ക്.സ്കാൻ ചെയ്തപ്പോൾ കുഞ്ഞ ിെൻറ ഹാർട്ട് ബീറ്റ് കിട്ടുന്നില്ല. ചിലപ്പോൾ ഇങ്ങനെ കാണാറുണ്ട് പേടിക്കണ്ട എന്നും ഒരാ ഴ്ച കാത്തിരിക്കാനും പറഞ്ഞു. ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും ഹാർട്ട് ബീറ്റ് ഇല്ല. ബ്ലഡ് ടെസ്റ്റ് നടത്തി വീട്ടിലേക്ക് വിട്ടു. രാത്രി ഹോസ്പിറ്റലിൽ ചെല്ലാൻ ഫോൺ വന്നു.
എന്നെ റൂമിൽ കൂട്ടികൊണ്ട് പോയി ഈ ഗർഭം വളരില്ല എന്ന് പറഞ്ഞു ഡോക്ടർ. ഞാൻ അപ്പോഴേക്കും മനസുകൊണ്ട് ഒരു അമ്മ ആയിരുന്നു. എന്നിലെ അമ്മയെ ആരോ പറിച്ചെടുക്കുന്ന വിഷമം ഞാൻ അറിഞ്ഞു. കരയാൻ പോലും പറ്റുന്നില്ല. ഭർത്താവ് ജോലി ആവശ്യാർഥം ദൂരെയായിരുന്നു. ഞാൻ ഒറ്റക്ക് ഫ്ലാറ്റിൽ ഇരുന്നു. കൂട്ടുകാരോ വീട്ടുകാരോ ഇല്ലാത്ത പ്രവാസ ലോകത്ത്. എന്നിലെ അമ്മ കൊഴിഞ്ഞു പോയത് ഓർത്ത് ഞാൻ ഒറ്റക്കൊരു മൂലക്കിരുന്നു. ശാരീരിക വേദനയും അതിലും കഠിനമായ മാനസിക വേദനയും സഹിച്ച്.
ഏതാനും മാസങ്ങൾ കഴിഞ്ഞ് വീണ്ടും ഗർഭിണിയായി. അന്നും ഹാർട്ട് ബീറ്റ് കിട്ടിയില്ല. അതും നഷ്ടപ്പെട്ടു. പ്രൊലാക്ടിൻ എന്ന ഹോർമോൺ കൂടിയ അവസ്ഥ ആരുന്നു എനിക്ക്. അതൊക്കെ ശരിയാക്കി വീണ്ടും ശ്രമിക്കുമ്പോൾ ഗർഭിണി ആയതുമില്ല. പരിശോധനകളിലൊന്നും കുഴപ്പം കാണുന്നില്ല.കുറേ മരുന്ന് വെറുതെ കഴിച്ചു. ഗർഭിണി ആയില്ല, മാനസിക പിരിമുറുക്കം മാത്രം മിച്ചം. ഒരു ദിവസം ഞാൻ കഴിക്കുന്ന മരുന്നുകൾ എല്ലാം എടുത്തു കളഞ്ഞു.അത്രയും മടുത്തിരുന്നു.
അടുത്ത മാസം തന്നെ ഞാൻ ഗർഭിണി ആയി. ഹാർട്ട് ബീറ്റ് നോക്കാൻ ചെല്ലാൻ പറഞ്ഞ ദിവസം ഡോക്ടർ റൂമിൽ എെൻറ ഹാർട്ട് ബീറ്റ് പുറത്ത് കേൾക്കാൻ പറ്റുമാരുന്നു. ഒരു പ്രശ്നവും ഇല്ലങ്കിലും എനിക്ക് പേടി തന്നെ. ഇന്നിപ്പോൾ ഒരു നാലു വയസുകാരി കുറുമ്പിയുടെ അമ്മയാണ് ഞാൻ. വിവാഹത്തിെൻറ അഞ്ചാം വർഷമാണ് ഞാൻ അമ്മ ആയത്.
ഇതിനിടെ നിങ്ങൾ വിദേശത്ത് ഒരുമിച്ച് അല്ലേ താമസം എന്ന ചോദ്യം വരെ ഞങ്ങൾ കേട്ടു. ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് പേര് ഈ അവസ്ഥയിൽ കൂടി കടന്നു പോകുന്നുണ്ട്. വിവാഹത്തിെൻറ രണ്ടാം മാസം മുതൽ വിശേഷം ആയില്ലേ എന്ന അേന്വഷണക്കാരുടെ ഘോഷയാത്ര തുടങ്ങും. ഇല്ല എന്ന് പറഞ്ഞാൽ നോക്കുന്നില്ലേ എന്നാവും അടുത്ത ചോദ്യം. അവർക്ക് എന്തോ മാനസിക ആനന്ദം കിട്ടുന്നുണ്ടെന്ന് തോന്നുന്നു.
ഇൗ ചോദ്യം കേട്ട് േകട്ട് മാനസിക നില തെറ്റുന്ന അവസ്ഥയിൽ പോലും എത്തിയ നിരവധി സഹോദരിമാരെ കാണിച്ചു തരുവാൻ സാധിക്കും. ഇത്തരം വിശേഷാന്വേഷം സഹികെട്ട് പുറത്ത് പരിപാടികൾക്കോ പാർട്ടികൾക്കോ പോകാൻ മടിക്കുന്നവരും, ജോലി ഉപേക്ഷിച്ച് വീട്ടിൽ തങ്ങുന്നവരും നിരവധി. നേരിൽ ചോദിക്കുന്നതിനു പുറമെ വിവര സാേങ്കതിക വിദ്യയുടെ ദുരുപയോഗവുമുണ്ട്. വാട്ട്സ്ആപ്പിലും മെസഞ്ചറിലും കയറിയും തുടരും ഇൗ അന്വേഷണം. ചോദ്യം കേട്ട് സഹികെട്ട് ആവുേമ്പാൾ അറിയിക്കാം എന്നോ, ഇപ്പോൾ നോക്കുന്നില്ല എന്നോ മറ്റോ പറഞ്ഞു പോയാൽ അഹങ്കാരമാണവൾക്ക് എന്ന് വിധിയെഴുതുകയും ചെയ്യും. വിശേഷ അന്വേഷണക്കാരേ, ദയവായി സഹായിച്ചില്ലേലും മനുഷ്യരെ വേദനിപ്പിക്കാതിരുന്നു കൂടേ? അടുപ്പക്കാർ ചമഞ്ഞുള്ള നിങ്ങളുടെ ആ അന്വേഷണം സാഡിസത്തിെൻറ ഒരു വകഭേദമാണെന്ന് പറയാതെ വയ്യ.
ഇനി മക്കളില്ലാത്തവരോട് നിങ്ങൾക്ക് ശരിക്കും സ്നേഹമാണെങ്കിൽ ചെയ്യാവുന്ന ഒരു കാര്യം പറയെട്ട: നമ്മുടെ ചുറ്റുവട്ടം പ്രായമായ നിരവധി പേരുണ്ട്, ചിലർ മക്കൾ ഇല്ലാത്തവർ, മറ്റു ചിലർ നിരവധി മക്കളുണ്ടായിട്ടും ജീവിത സായാഹ്നത്തിൽ അവരുടെ സാമീപ്യം ലഭിക്കാത്തവർ.
ഇടക്ക് അവരുടെ അടുത്ത് ഒരു സമ്മാന പൊതിയുമായി പോവുക. സന്തോഷകരമായ കാര്യങ്ങൾ സംസാരിച്ചിരിക്കുക. ഞങ്ങളും നാട്ടിൽ പോകുമ്പോൾ ചെറിയ സമ്മാന പൊതികൾ കരുതാറുണ്ട്, ഈ അച്ഛനമ്മമാർക്കു വേണ്ടി.
(ചിന്തകള്‍, അനുഭവങ്ങള്‍... വരും കാലങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍... എഴുതാനും ചര്‍ച്ച ചെയ്യാനും പ്രവാസികളായ പെണ്ണുങ്ങള്ക്കൊരിടം. എഴുതുക: dubai@gulfmadhyamam.net (055 669 9188) )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.