കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിച്ച യാത്രക്കാരൻ റിമാൻഡിൽ

ആലുവ: കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറെ മർദ്ദിച്ച കേസിൽ യാത്രക്കാരൻ റിമാൻഡിൽ. ആലുവ എസ്.എൻ പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ചെമ്മശേരി വീട്ടിൽ ശ്രീഹരി(22)യാണ് റിമാൻഡിലായത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധു രാഹുലിനെ ആലുവ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറെ ആലുവ മാർക്കറ്റ് പരിസരത്തെത്തിയപ്പോൾ വാക്കുതർക്കത്തിന്‍റെ പേരിൽ മർദിക്കുകയായിരുന്നു. ശ്രീഹരി ആലുവയിൽ അടി പിടിക്കേസിലും പോക്സോ കേസുകളിലും പ്രതിയാണ്. പോക്സോ കേസിൽ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.

സംഭവത്തിന് ശേഷം ആലപ്പുഴ, പാലക്കാട് ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ എസ്.എസ്. ശ്രീലാൽ സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ്‌ അമീർ, കെ.എം. മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Youth held for assaulting KSRTC bus conductor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.