തൃശൂർ: സ്കൂട്ടറിൽ ബസ് ഇടിച്ച് യുവതി മരിച്ചു. പേരാമംഗലം സഞ്ജീവനി പ്രകൃതി ചികിത്സ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. നിത്യ (31) ആണ് മരിച്ചത്. അമല ആശുപത്രിക്ക് സമീപം തിങ്കളാഴ്ച രാവിലെ ഒൻമ്പതരയോടെയായിരുന്നു അപകടം.
ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന നിത്യയുടെ സ്കൂട്ടറിന്റെ പിൻഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻ ചക്രത്തിനിടയിൽ വീണ നിത്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതനായ മധുവിന്റെയും ഉഷയുടെയും മകളാണ് നിത്യ. മുറ്റിച്ചൂർ തണ്ടാശ്ശേരി വീട്ടിൽ ടിന്റു ഉണ്ണികൃഷ്ണൻ ഭർത്താവാണ്. രണ്ടു വയസ്സുള്ള മകനുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം തിരുവനന്തപുരത്തെ വീട്ടുവളപ്പിൽ ചൊവ്വാഴ്ച സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.