മലപ്പുറം/തൃശൂർ: മലപ്പുറത്തും തൃശൂരിലും മതിലിന് വിള്ളൽ. സംഘാടനത്തിലെ പിഴവു മൂലമാണ് മലപ്പുറം, കൊണ്ടോട്ടി നഗരങ്ങളിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മതിലിൽ വിള്ളൽ വീണത്. ഗതാഗതക്കുരുക്കില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകരുമായി വാഹനങ്ങള്‍ എത്തിപ്പെടാന്‍ കഴിയാതെ പോയതാണ് കാരണമെന്ന് സംഘാടകരുടെ വിശദീകരണം. തൃശൂരിൽ ഒല്ലൂർ തേലാറിനു സമീപമാണ് വിള്ളൽ വീണത്. റോഡു പണി മൂലം എത്തിപ്പെടാൻ കഴിഞ്ഞില്ലെന്നതാണ് ഇവിടെ വിള്ളലിനു കാരണം.
മലപ്പുറത്ത് മുസ്ലിം സ്ത്രീകളുടെ വൻ പങ്കാളിത്തമുണ്ടായി. നഗരത്തിൽ മന്ത്രി കെ.ടി ജലീലിെൻറ കുടുംബവും പെരിന്തൽമണ്ണയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവരുടെ വീട്ടുകാരും മതിലിൽ ചേർന്നു.
മലയാളം സർവകലാശാല വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍, സാംസ്കാരിക പ്രവര്‍ത്തകരായ നിർമല മലയത്ത്, നാടക നടി വിജയലക്ഷ്മി, ഫാത്തിമ ഇമ്പിച്ചിബാവ, സാഫ് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് പ്രജിത, മഹിള അസോസിയേഷൻ അഖിലേന്ത്യ നേതാക്കളായ മറിയം ദൗല, പി.കെ. സൈനബ, കെ.പി. സുമതി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.