ന്യൂഡൽഹി: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് ഹജ്ജ് അസിസ്റ്റൻറുമാരായി കേരള പൊലീസി ൽ നിന്ന് അഞ്ച് മുസ്ലിം വനിതകൾ. ന്യൂഡൽഹിയിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പരിശീലനം പ ൂർത്തിയാക്കി അഞ്ചു പേരും ബുധനാഴ്ച സൗദിയിലേക്ക് തിരിച്ചു.
കരിപ്പൂർ പൊലീസ് സ്റ്റേ ഷനിലെ വനിത കോൺസ്റ്റബിളും മലപ്പുറം പിങ്ക് പൊലീസ് സേനാംഗവുമായ റഹിയാനത്ത്, തലശ്ശേരി സ്റ്റേഷനിലെ കോൺസ്റ്റബിൾ കെ. ആയിശ, മട്ടാഞ്ചേരി ടൂറിസ്റ്റ് പൊലീസിലെ കോൺസ്റ്റബിൾ കെ.എസ്. റംലു, മൂവാറ്റുപുഴ സ്റ്റേഷനിലെ കോൺസ്റ്റബിൾ നസീമ, തൃശൂർ െറയിൽവേ പൊലീസിലെ നൂർജഹാൻ എന്നിവരാണ് ഹജ്ജ് അസിസ്റ്റൻറുമാരായത്.
ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച ഇവർക്ക് ഹൈദരാബാദിൽ നടന്ന അഭിമുഖത്തിലാണ് ഹജ്ജ് സേവനത്തിന് കേന്ദ്ര സർക്കാറിെൻറ മൂന്നു മാസത്തെ ഡെപ്യൂട്ടേഷൻ ലഭിച്ചത്. ഇംഗ്ലീഷും ഹിന്ദിയും സാമാന്യമറിയുന്ന, അറബി ഭാഷയിൽ അടിസ്ഥാന അറിവുമുള്ളവരെയാണ് തെരഞ്ഞെടുത്തത്.കഴിഞ്ഞ വർഷം രണ്ടു വനിതാ പൊലീസുകാരെ ഹജ്ജ് അസിസ്റ്റൻറുമാരായി അയച്ചത് കേരളമായിരുന്നു. ഈ വർഷം അവരുടെ എണ്ണം ഇരട്ടിയിലേറെയായി. രാജ്യത്ത് ഈ വർഷം ഹജ്ജ് അസിസ്റ്റൻറുമാരായി തെരഞ്ഞെടുക്കപ്പെട്ട വനിത പൊലീസുകാരിൽ പകുതി പേരെയും നൽകിയ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനായി.
കേരള പൊലീസിലെ മുസ്ലിം വനിതകളുടെ പ്രാതിനിധ്യത്തിനുള്ള വലിയ അംഗീകാരവും തങ്ങൾക്ക് കിട്ടിയ വലിയ സൗഭാഗ്യമായാണ് കരുതുന്നതെന്ന് മലപ്പുറത്തുനിന്ന് ആദ്യമായി ഹജ്ജ് അസിസ്റ്റൻറായി നിയമിതയായ മലപ്പുറം പിങ്ക് പൊലീസിലെ റഹിയാനത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
പൊലീസിലെ മലപ്പുറത്തുകാരിയായ ആദ്യ മുസ്ലിം വനിതയെന്ന നിലയിൽ ദൈവത്തിെൻറ വിളി ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അവർ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.