അടിമാലി: ഇരുമ്പുപാലം പതിനാലാം മൈലിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് ഗോപാലകൃഷ്ണനെ (30) അടിമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകാത്തതിനാൽ കൂടുതല്‍ അന്വേഷണത്തിനായി അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട്ടിൽ സിയാദിെൻറ ഭാര്യ സെലീനയെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഗിരോഷ് അറസ്റ്റിലായത്. അതിനിടെ കൊലപാതകം സംബന്ധിച്ച് ഗിരോഷുമായി ബന്ധമുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവശേഷം ഗിരോഷ് ടെലിഫോണില്‍ ബന്ധപ്പെട്ട തൊടുപുഴയിലെ രണ്ട് പണമിടപാട് സ്ഥാപന ഉടമകളെയാണ് കസ്റ്റഡിയിലെടുത്തത്. വിവിധ കേസുകളിൽ പ്രതിയായ ഒരാളെയടക്കമാണിത്.
ഇവരെ ചോദ്യംചെയ്ത് വരുകയാണ്. യുവതിയെ കൊലപ്പെടുത്തുന്നതിനു കാരണമായി ഗിരോഷ് പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനും സംശയകരമായി സംഭവദിവസം ഇവർ അടിമാലി പ്രദേശത്തുണ്ടായിരുന്നതുമാണ് കസ്റ്റഡിയിലെടുക്കാൻ കാരണം. പണം ഇടപാടുണ്ടായിരുന്നത് ഇവരുമായിട്ടാണെന്ന് ഗിരോഷിെൻറ മൊഴിയുണ്ടായിരുന്നു. ബുധനാഴ്ച രാത്രി അടിമാലി ടൗണിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ വ്യാഴാഴ്ച വൈകിയും വിട്ടയച്ചിട്ടില്ല. മരിച്ച സെലീനയുടെ ദേഹത്ത് ഇരുപതിലേറെ മുറിവുകളേറ്റിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
ചൊവ്വാഴ്ച ഉച്ചക്കായിരുന്നു നാടിെന നടുക്കിയ കൊലപാതകം. പലവട്ടം കുത്തി മരണം ഉറപ്പിച്ച ശേഷം മാറിടം മുറിച്ചെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു. ശ്വാസനാളത്തിനേറ്റ മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വ്യാഴാഴ്ച രാവിലെ 10ഒാടെ വിട്ടുകിട്ടിയ മൃതദേഹം അടിമാലി ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പേരിൽ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടുകയും പലപ്പോഴായി വായ്പയായി പണം കൈപ്പറ്റുകയും ചെയ്തിരുന്ന സെലീന, ഇത് തുടർന്നതിൽ സഹികെട്ട് കൊല നടത്തിയെന്നാണ് ഗിരോഷിെൻറ മൊഴി. എന്നാൽ, മാറിടം മുറിച്ചെടുത്തതടക്കം നടപടിയുണ്ടായതിനാൽ മറ്റെന്തെങ്കിലും കാരണമാണോ കൊലപാതകത്തിൽ കലാശിച്ചതെന്ന സംശയവും ഉയരുന്നുണ്ട്. ഇൗ സാഹചര്യത്തിൽ വിശദ അന്വേഷണം നടത്തുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.