ഷംസാദ്, ഷെഫീന, വൈശാഖ്
തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീനയാണ് (33) കൊല്ലപ്പെട്ടത്. സഹോദരന്‍ ഷംസാദിനെയും സുഹൃത്ത് വൈശാഖിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം പുറംലോകമറിഞ്ഞത്.
കഴിഞ്ഞ 14ന് ഷെഫീനയും സഹോദരന്‍ ഷംസാദും ചേര്‍ന്ന് മണ്ണന്തലക്ക് സമീപം സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ ചികിത്സക്കെന്നു പറഞ്ഞ് മുറിയെടുത്ത് താമസിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ഷെഫീനയും ഷംസാദും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
തുടർന്ന് ഷംസാദ് സഹോദരിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നത്രെ. ഷെഫീന കട്ടിലിന് താഴെ കിടക്കുന്നതിൽ സംശയം തോന്നിയ മാതാപിതാക്കൾ മണ്ണന്തല പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഈ സമയം ഷംസാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വൈശാഖും അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നു.
ഷെഫീനയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഷെഫീന ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നെന്നാണ് വിവരം. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. മണ്ണന്തല പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.