കോഴിക്കോട്: ദേശസാത്കൃത ബാങ്കിൽ വ്യാജ സ്വർണാഭരണങ്ങൾ പണയംവെച്ച് 1.69 കോടി രൂപ വായ്പയെടുത്ത യുവതി പിടിയിൽ. വയനാട് ഇരുളം മണവയൽ അങ്ങാടിശ്ശേരി പുതിയേടത്ത് വീട്ടിൽ കെ.കെ. ബിന്ദുവിനെയാണ് (43) ടൗൺ ഇൻസ്പെക്ടർ എ. ഉമേഷ് അറസ്റ്റ് ചെയ്തത്.
പി.എം താജ് റോഡിലെ ബാങ്കിലെ ശാഖയിലാണ് 5.6 കിലോ മുക്കുപണ്ടം പണയംവെച്ചത്. ബാങ്കിെൻറ ഓഡിറ്റിങ്ങിലാണ് വ്യാജസ്വർണം കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ബാങ്ക് ജീവനക്കാരുടെ പങ്കും െപാലീസ് സംശയിക്കുന്നുണ്ട്.
ബാങ്ക് കെട്ടിടത്തിനു താഴെയും കോർട്ട് റോഡിലുമായി റെഡിമെയ്ഡ് കട, മെസ് ഹൗസ്, ബ്യൂട്ടിപാർലർ, ടെയ്ലറിങ് യൂനിറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുകയാണ് പ്രതി. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉപയോഗിച്ചും സ്വന്തമായും പണയം വെച്ചായിരുന്നു തട്ടിപ്പ്. 1,69,51,385 രൂപയാണ് യുവതി കൈക്കലാക്കിയത്. നേരത്തേ, ചിട്ടി തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന ബിന്ദു ജാമ്യത്തിലിറങ്ങിയതാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി മുതൽ നവംബർ 24 വരെ 45 തവണയാണ് വ്യാജ സ്വർണം പണയംെവച്ചത്. ഇതിൽ 20 തവണ ബിന്ദു തന്നെയാണ് പണയംെവച്ചത്. ബാക്കിയുള്ളത് സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ട് വഴിയായിരുന്നു. തൃശൂരിൽനിന്നാണ് വ്യാജസ്വർണം എത്തിക്കുന്നതെന്ന് പ്രതി മൊഴി നൽകി. 10 ശതമാനം മാത്രം സ്വർണത്തിെൻറ അംശമുള്ള ആഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. വളകളും മാലകളുമാണ് പണയംെവച്ചതിൽ ഏറെയും. വ്യാജ സ്വർണാഭരണം നിർമിച്ച തൃശൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
ബിന്ദുവിെൻറ അക്കൗണ്ട് ഈ ബാങ്കിലായതിനാൽ ജീവനക്കാരുമായി സൗഹൃദമുണ്ടായിരുന്നു. പണയംവെക്കുന്ന സ്വർണം പരിശോധിക്കുന്ന അപ്രൈസർക്കും തട്ടിപ്പിൽ ബന്ധമുള്ളതായി സംശയമുണ്ട്. ബാങ്ക് മാനേജറെയും കടയിലെ ജീവനക്കാരെയും െപാലീസ് ചോദ്യംചെയ്യും. നഗരത്തിലെ ഫ്ലാറ്റിലാണ് ബിന്ദു താമസിച്ചിരുന്നത്. ഇവിടെ നിന്നും ബിന്ദുവിെൻറ കടകളിൽനിന്നും വ്യാജസ്വർണം പിടിച്ചെടുത്തിട്ടുണ്ട്.
വിവിധയിടങ്ങളിലെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ അേപക്ഷ നൽകും. ടൗൺ എസ്.ഐമാരായ കെ.ടി. ബിജിത്ത്, പി. വാസുദേവൻ, എ.എസ്.ഐ മുഹമ്മദ് സബീർ, എസ്.സി.പി.ഒ ഉദയകുമാർ, സുനിത, സിജി, സി.പി.ഒ സജീഷ്, സിജിത്ത്, ഷിജു, സുധില വേണുഗോപാൽ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.