ആരാകും ദേവികുളത്തെ രാജ?

തൊടുപുഴ: ദേവികുളം മണ്ഡലത്തിൽ പോളിങ് ശതമാനം ഉയർന്നത് മൂന്ന് മുന്നണികൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നു. നിലവിലെ എം.എൽ.എ എ. രാജ എൽ.ഡി.എഫിലും എഫ്. രാജ യു.ഡി.എഫിലും മത്സരിച്ചപ്പോൾ എൻ.ഡി.എ സ്ഥാനാർഥിയായി സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ കളത്തിലിറങ്ങിയതാണ് ദേവികുളത്തെ ശ്രദ്ധേയമാക്കിയത്. തോട്ടം, തമിഴ് മേഖലകൾ ഉൾപ്പെടുന്ന ഇവിടെ പോളിങ് ഉയർന്നത് തങ്ങൾക്കനുകൂലമായെന്ന് യു.ഡി.എഫ് കണക്കു കൂട്ടുമ്പോൾ എസ്.ഐ.ആർ ഫാക്ടറാണ് ഇതിന് കാരണമെന്നാണ് എൽ.ഡി.എഫ് പറയുന്നത്.

27,135 പേരെയാണ് മണ്ഡലത്തിൽ എസ്.ഐ.ആറിന്‍റെ ഭാഗമായി ഒഴിവാക്കിയത്. തങ്ങളുടെ വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനായതിനാൽ വോട്ടുകൾ സുരക്ഷിതമാണെന്നും സിറ്റിങ് സീറ്റ് നിലനിർത്തുമെന്നുമാണ് എൽ.ഡി.എഫ് പറയുന്നത്. എന്നാൽ, എഫ്. രാജയുടെ തോട്ടംമേഖലയിലെ സ്വാധീനം വോട്ടായി മാറിയെന്നും ഇത്തവണ തങ്ങൾക്കനുകൂല തരംഗമാണെന്നും യു.ഡി.എഫ് ക്യാമ്പുകളും പറയുന്നു.

അതേസമയം, ഇരുവർക്കും വെല്ലുവിളിയാണ് രാജേന്ദ്രന്‍റെ പ്രകടനമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ തവണ മണ്ഡലത്തിൽ എൻ.ഡി.എക്ക് ലഭിച്ച 4,000 വോട്ട് 15,000 ആയി ഉയർത്താൻ കഴിഞ്ഞാൽ രാജേന്ദ്രൻ ശക്തിതെളിയിക്കും. രാജേന്ദ്രന്‍റെ സാന്നിധ്യം എൽ.ഡി.എഫിന്‍റെ പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വരുത്തിയോ എന്നു കണ്ടറിയണം.

Tags:    
News Summary - Who will be the king of Devikulam?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.