തുറവൂർ: കുത്തിയതോട് പഞ്ചായത്ത് പത്താംവാർഡിൽ ചാലപ്പള്ളി കോളനിയിൽ ചാണിപ്പറമ്പിൽ താഹ-ബീവി ദമ്പതികൾക്ക് വീട് നിർമിച്ച് വില്ലേജ് ജമാഅത്ത് മഹൽ വാട്സ്ആപ് കൂട്ടായ്മ. ഇവരുടെ നിലംപൊത്താറായ വീട് സുരക്ഷിതമല്ലാതായതോടെ പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും പട്ടികയിൽ ഇടംപിടിക്കാനായില്ല. ഇതിനിടയിൽ തകർന്നുവീഴാറായ വീട് പൊളിച്ചുനീക്കി. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിമറച്ച ഒറ്റമുറി ഷെഡ്ഡിൽ വൃദ്ധദമ്പതികൾ ജീവിക്കുകയായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരുകയാണ് ബീവി.
ദമ്പതികളുടെ ദയനീയസ്ഥിതി മനസ്സിലാക്കിയ ജമാഅത്ത് പ്രവർത്തകർ വാട്സ്ആപ് കൂട്ടായ്മയിലൂടെ 600 ചതുരശ്രഅടിയിൽ 4.5 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്. കുത്തിയതോട് വില്ലേജ് ജമാഅത്ത് വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമിച്ച വീടിെൻറ താക്കോൽദാനം ജില്ല ജഡ്ജി പി.എം. അബ്ദുൽസത്താർ നിർവഹിച്ചു.
തുറവൂർ ഷിഹാബ്, സജിൽ പായിക്കാട്, ഷിയാദ് റാസി, അൻവർ കല്ലുവെളി, അബ്ദുൽ വാഹിദ്, നൗഫൽ സെയ്തുമുഹമ്മദ്, ഖാദർകുട്ടി, സാലി പൂച്ചനാപറമ്പിൽ, സെയ്ഫുദ്ദീൻ, സനീഷ് പായിക്കാട് എന്നിവർ നേതൃത്വം നൽകി. തുറവൂർ ജുമാമസ്ജിദ് ഇമാം അബ്ദുൽഹക്കീം അൽഹാദി, വാർഡ് മെംബർ ലത ശശിധരൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.