തിരുവനന്തപുരം: ജലഅതോറിറ്റി പ്ലാൻറുകളിലെ വെള്ളം സ്വകാര്യ ഏജൻസികൾക്ക് വിൽക്കാനുള്ള ഉന്നതതല നീക്കത്തോട് ജലമന്ത്രിക്ക് വിയോജിപ്പ്. സ്വകാര്യവ്യക്തികൾക്ക് പ്ലാൻറുകളിൽനിന്ന് വെള്ളം കൊടുക്കാൻ താൽപര്യമില്ലെന്നും അങ്ങനെ കൊടുക്കേണ്ടതല്ലല്ലോ ജല അതോറിറ്റിയുടെ വെള്ളമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി ‘മാധ്യമ’ത്തോട് പ്രതികരിച്ചു. മാത്രമല്ല, അങ്ങനെ കൊടുക്കാൻ മാത്രം ഇപ്പോൾ പ്ലാൻറുകളിൽ വെള്ളവുമില്ല. ഭാവിയിൽ ഉണ്ടാകുമോ എന്നത് പ്ലാൻറുകളൊക്കെ പൂർത്തിയായിവരുേമ്പാഴേ പറയാനാകൂ. ഇപ്പോൾതന്നെ വരൾച്ചക്ക് വെള്ളം കൊടുക്കണം.
ഇനി ഒന്നോ രണ്ടോയിടത്ത് അധികമായി വെള്ളമുണ്ടെങ്കിൽതന്നെ വിചാരിക്കുംപോലെ വലിയ രീതിയിൽ കൊടുക്കാൻ മാത്രവുമില്ല. അങ്ങനെ എന്തെങ്കിലും ആലോചനയുണ്ടെങ്കിൽ പൊതുമേഖലെയയോ കുടുംബശ്രീെയയോ മാത്രമേ പരിഗണിക്കൂ. സർക്കാറിെൻറ അനുമതിയില്ലാതെ ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോകാനാവില്ലെന്നും മന്ത്രി പ്രതികരിച്ചു.
വരൾച്ചയുമായി ബന്ധപ്പെട്ട് അതോറിറ്റി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് അധികവെള്ളമുണ്ടെന്നും ഇത് സ്വകാര്യ ഏജൻസികൾക്ക് വിറ്റാൽ വരുമാനമുണ്ടാകുമെന്നുമുള്ള നിർദേശമുയർന്നത്. തുടർപഠനങ്ങൾക്കും നടപടികൾക്കും മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനിടയിലാണ് വിഷയത്തിൽ വകുപ്പുമന്ത്രിയുടെ വിയോജിപ്പ്. ഇത്തരമൊരു പ്രപ്പോസൽ അനുമതിക്കായി മന്ത്രിതലത്തിൽ എത്തുേമ്പാൾ ഇടപെടുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
വരൾച്ച പടിവാതിലിൽ എത്തിനിൽക്കുേമ്പാഴാണ് 30 ഒാളം പ്ലാൻറുകളിൽ അധികവെള്ളമുണ്ടെന്ന അതോറിറ്റിയുടെ കണ്ടെത്തൽ. ആവശ്യമായ മേഖലകളുണ്ടാവുകയും എന്നാൽ ഇവിടങ്ങളിൽ വേണ്ടവിധം ജലവിതരണം നടക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്യുേമ്പാൾമാത്രമാണ് പ്ലാൻറുകളിൽ വെള്ളം അധികമായുണ്ടാവുക എന്നാണ് ഫീൽഡിൽ ജോലി ചെയ്യുന്നവർ പറയുന്നത്.
വേനൽക്കാലമാകുേമ്പാൾ പദ്ധതികൾക്കായി ആശ്രയിക്കുന്ന പല സ്രോതസ്സുകളിലും ആവശ്യത്തിന് വെള്ളമില്ലെന്ന് അതോറിറ്റിയുടെ ഉന്നതർതന്നെ പറയുേമ്പാഴാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.