മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാൻ നടപടി തുടങ്ങി: പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല

കുമളി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിക്കാൻ നടപടി തുടങ്ങി. വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ഡാമിന്‍റെ സ്പിൽവേയിലുടെ ജലം പുറത്തേക്ക് ഒഴുക്കാൻ സാധ്യതയുണ്ടെന്ന തമിഴ്നാട് ജലവിഭവ വകുപ്പിന്‍റെ അറിയിപ്പി ലഭിച്ച പശ്ചാത്തലത്തിലാണ് കേരളം നടപടി തുടങ്ങിയത്.

എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഉപ്പുതറ അയ്യപ്പൻകോവിൽ തീരദേശത്ത് ജനങ്ങളെ മാറ്റിപാർപ്പിക്കാൻ നടപടി തുടങ്ങി. വില്ലേജുകളിൽ 3 ക്യാമ്പ് വീതം തുറന്നിട്ടുണ്ട്. മുന്നറിയിപ്പ് അനൗൺസ്മെന്‍റുകൾ ആരംഭിച്ചിട്ടുണ്ട്. 

 പീരുമേട് താലൂക്കിലെ ഏലപ്പാറ, ഉപ്പുതറ, പെരിയാര്‍, മഞ്ചുമല വില്ലേജുകൾ, ഇടുക്കി താലൂക്കിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ വില്ലേജുകള്‍, ഉടുമ്പഞ്ചോല താലൂക്കിലെ ആനവിലാസം എന്നിവിടങ്ങളിൽ നിന്ന് 3220 പേരെ മാറ്റി പാര്‍പ്പിക്കണം. ഓഫീസർമാരുടെയോ ചുമതലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെയോ നിർദ്ദേശാനുസരണം ക്യാമ്പുകളിലേക്ക് മാറിതാമസിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇവർക്ക് മാറാനുള്ള വാഹന സൗകര്യം അതാത് സ്ഥലത്ത് ഏർപ്പാടാക്കിയിട്ടുണ്ട്. തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ക്യാമ്പിലും ചാർജ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.

മെഡിക്കൽ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജികരിച്ചിട്ടുണ്ട്. ക്യാമ്പിലേക്ക് മാറുന്നവരുടെ വീടുകളിൽ പോലീസ് നൈറ്റ് പട്രോളിംഗ് ഏർപ്പാടാക്കുമെന്നും അധികൃതർ അറിയിച്ചു. 

അതെസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കടന്നു. രാവിലെ അഞ്ചിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 5800 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. ഇന്നലെ രാത്രി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായിരുന്നു. തമിഴ്നാട് സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്.ജലനിരപ്പ് 138 അടിയിലേക്ക് എത്തിയതോടെ രണ്ടാമത്തെ മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകി. പുലർച്ചെ മൂന്നു മണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്.

Tags:    
News Summary - Water level rises in Mullaperiyar updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.