പാലക്കാട്: വാളയാറിൽ സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ രണ്ടു പേരേക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. അമ്മയുടെ സഹോദരിയുടെ മകന്‍ മധു, അയല്‍വാസി പ്രദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകനായ മധു, അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവരെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. പോക്‌സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികളുടെ ഉറ്റബന്ധുക്കള്‍ ഉള്‍പ്പെടെയുളളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
സ്ഥലം എം.എല്‍.എയും സംസ്ഥാന ഭരണപരിഷ്‌കരണ കമീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ ഇന്ന് മരിച്ച കുട്ടികളുടെ വീടു സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.