വിതുര കേസ്: എസ്.ഐ കൂറുമാറി

കോട്ടയം: വിതുര പീഡനകേസിൽ 34ാം സാക്ഷി എസ്.ഐ സുന്ദർരാജ് കൂറുമാറിയതായി പ്രത്യേക കോ ടതി പ്രഖ്യാപിച്ചു. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കോടതി നടപടി. പെ ൺകുട്ടിയെ കാണാതായതിെൻറ പിറ്റേദിവസം അമ്മ നൽകിയ പരാതി മറച്ചുവെച്ച് പിതാവിേൻറ തെന്ന രീതിയിൽ, തീയതി മാറ്റി എസ്.ഐ കൃത്രിമ പരാതിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാ ണ് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

അന്വേഷണ സംഘത്തിൽ ഇല്ലാതിരുന്ന എസ്.െഎ വിതുര സ്റ്റേഷനിൽചെന്ന് അവിടത്തെ എസ്.എച്ച്.ഒ ആയ സെർജു പ്രസാദിനോട് പെൺകുട്ടിയെ കാണാനില്ലെന്ന രീതിയിൽ അന്വേഷണം നടത്തിയിരുന്നു. പിന്നീട് ചെന്ന് പെൺകുട്ടിയുടെ പിതാവിെൻറ പരാതിയിലാണ് താൻ അന്വേഷണം നടത്തിയതെന്ന് പറഞ്ഞു. എന്നാൽ, കേസിൽ പിതാവ് പരാതി നൽകിയിരുന്നില്ല.

സംഭവസമയത്ത് എറണാകുളം ടൗൺ സൗത്ത് സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയിരുന്ന സുന്ദർരാജ് മൊഴി മാറ്റിയെഴുതിെച്ചന്ന് ഇരയായ പെൺകുട്ടി നേരത്തേ കോടതിയിൽ മൊഴി നൽകിയിരുന്നു. പെൺകുട്ടി വനിതപൊലീസിന് മൊഴി നൽകവേ കയറിവന്ന എസ്.ഐ മൊഴി കീറിക്കളയുകയും പുതിയ മൊഴി എഴുതിപ്പിക്കുകയും ചെയ്തെന്ന് 16ാം സാക്ഷിയായ വനിതപൊലീസ് ലക്ഷ്മിക്കുട്ടിയും കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. സുന്ദർരാജ് നിലവിൽ സർവിസിൽനിന്ന് വിരമിച്ചു.

കേസ് 12ന് പരിഗണിക്കും. 14ാം സാക്ഷി യു.എസിലുള്ള ആേൻറായെ അന്ന് വിഡിയോ കോൺഫറൻസ് വഴി വിസ്തരിക്കും. ചാലക്കുടി പോട്ടയിലുള്ള ഇയാളുടെ ബന്ധുവീട് ഒന്നാംപ്രതി സുരേഷിന് വാടകക്ക് നൽകിയിരുന്നു. ഈ വീട്ടിൽവെച്ചാണ് പെൺകുട്ടിയെ സുരേഷ് പീഡനത്തിനിരയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. രാജഗോപാൽ പടിപ്പുര ഹാജരായി.

Tags:    
News Summary - Vithura Rape Case SI Sudar Raj -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.