കോട്ടയം: കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് വിതുര കേസിലെ ഇര. കോട്ടയത്തെ പ്രത്യേക കോടതി യിൽ ബുധനാഴ്ച നടന്ന വിസ്താരത്തിനിടെയാണ് സംഭവം. കേസിലെ ഒന്നാം പ്രതി കൊല്ലം കടയ്ക ്കൽ മുബൈന മൻസിലിൽ സുരേഷിൽനിന്നേറ്റ ദുരനുഭവം വിവരിക്കുന്നതിനിടെയാണ് വിതുര കേസിലെ ഇരയായ പെൺകുട്ടി നിയന്ത്രണംവിട്ട് വിതുമ്പിയത്. ഡിസംബറിൽ വിചാരണ ആരംഭിച്ച ദിവസവും പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കേസ് മാറ്റിയിരുന്നു.
ഒന്നാംപ്രതിയിൽനിന്ന് തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് പെൺകുട്ടി കോടതിയോട് പറഞ്ഞു. പ്രതി മറ്റുള്ളവർക്ക് കാഴ്ചവെക്കാൻ ശ്രമിച്ചപ്പോൾ താൻ എതിർത്തതായും അപ്പോൾ ക്രൂരമായി ഉപദ്രവിച്ചെന്നും പെൺകുട്ടി പറഞ്ഞു. ഇപ്പോഴും ഇയാളെ ഭയമാണെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഇതിനിടെ, കേസ് പഠിക്കാൻ മൂന്നുമാസ സമയം അനുവദിക്കണമെന്നും അതിനു ശേഷമെ വിസ്താരം നടത്താവൂവെന്നും കാട്ടി പ്രതി നൽകിയ അപേക്ഷ കോടതി തള്ളി.
നേരേത്ത പ്രതിയുടെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ഇൗ സാഹചര്യത്തിൽ പ്രതിക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകനായ കെ. വിവേക് സോമനെ വിതുര പ്രത്യേക കോടതി ജഡ്ജി കെ. സനിൽകുമാർ നിയോഗിച്ചു. വിസ്താരം വ്യാഴാഴ്ചയും തുടരും. നേരേത്ത ഇൗ കേസിൽ രണ്ടുഘട്ടമായി വാദം പൂർത്തിയാകുകയും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെവിടുകയും ചെയ്തിരുന്നു. അന്ന് ഒളിവിലിരുന്ന സുരേഷ് പിന്നീടാണ് പിടിയിലായത്. ഇതോടെയാണ് സുരേഷ് പ്രതിയായ കേസുകൾ വീണ്ടും വിചാരണ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.