വീട്ടമ്മക്ക് നേരെ അക്രമം; സുഹൃത്തായ പ്രതി കസ്റ്റഡിയിൽ

കൂറ്റനാട്: ചാലിശ്ശേരി മൂക്കൂട്ട കമ്പനിപ്പടിയിൽ വീട്ടമ്മക്ക് നേരെ അക്രമം. ചാലിശ്ശേരി സിവിൽ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ബബിത (42) യെയാണ് ഇരുമ്പ് കമ്പി കൊണ്ട് തലക്കടിയേറ്റ നിലയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചരക്ക് ശേഷമാണ് ഇവർ അക്രമണത്തിനിരയായത്. ഇരുമ്പ് വടിയുമായി എത്തിയ പ്രതി വീട്ടമ്മയെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇവരുടെ സുഹൃത്തും അയൽവാസിയും ഭർത്താവിന്‍റെ ബന്ധുവുമായ രാജനെ (48) സംഭവവുമായി ബന്ധപെട്ട് ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

തലക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദ്ഗധ ചികിൽസക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്തു. സംഭവ സ്ഥലം ഷൊർണ്ണൂർ ഡി.വൈ.എസ്.പി പി.സി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

Tags:    
News Summary - Violence against housewife in Chalissery; The accused friend is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.