ശബരിമല: ശബരീശ ദർശനത്തിനായി തിരുനടയിൽ എത്തുന്ന തീർഥാടകർക്ക് നേരേ ദേവസ്വം ഗാർഡുമാർ നടത്തുന്ന ബല പ്രയോഗം പരാതിക്ക് ഇടയാക്കുന്നു. സോപാനത്തെ വി.ഐ.പി ദർശനം ഹൈകോടതി ഇടപെട്ട് തടഞ്ഞതോടെ ഇക്കൂട്ടർക്കായി സോപാനത്തോടെ ചേർന്നുള്ള ഒന്നാം നിരയാണ് ദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. ഈ നിരയുടെ നിയന്ത്രണ ചുമതലയുള്ള ദേവസ്വം ഗാർഡുകൾക്ക് നേരെയാണ് ആരോപണം ഉയരുന്നത്.
ഗാർഡുകളുടെ ബലപ്രയോഗം മൂലം ഒന്നാം നിലയിലൂടെ എത്തിയിട്ടും സുഖ ദർശനം സാധ്യമാകാതെ മടങ്ങുന്ന തീർഥാടകരും ഏറെയാണ്. ദർശനത്തിനായി വി.ഐ.പികൾ എത്തുന്നുവെന്ന അറിയിപ്പ് ലഭിക്കുന്നതിന് പിന്നാലെ ഒന്നാം നിര മിനിട്ടുകളോളം തീർഥാടകർക്ക് മുമ്പിൽ അടച്ചിടുന്നതും പതിവാണ്. സോപാനത്തെ തിരക്ക് നിയന്ത്രണ ചുമതല പൂര്‍ണമായും പൊലീസിനാണെന്ന ഹൈകോടതിയുടെ നിര്‍ദേശം മറികടന്നാണ് ദേവസ്വം ഗാര്‍ഡുമാരെ ഒന്നാം നിരയിലെ തിരക്ക് നിയന്ത്രണത്തിന് നിയോഗിച്ചിരിക്കുന്നത്.
മണ്ഡലപൂജ വേളയില്‍ സന്നിധാനത്ത് എത്തിയ എ.ഡി.ജി.പിയും പൊലീസ് ചീഫ് കോര്‍ഡിനേറ്ററുമായ എം.ആര്‍. അജിത് കുമാര്‍ തിരക്ക് നിയന്ത്രണത്തിനായി ഒന്നാം നിരയില്‍ ദേവസ്വം ഗാര്‍ഡുമാരെ നിയോഗിച്ചതില്‍ അതൃപ്തി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.