പത്തനംതിട്ട: അമ്മയുടെ കൺമുന്നിൽ രണ്ട് മക്കളെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ് രതി റാന്നി കീക്കൊഴൂർ മാടത്തത്ത് വീട്ടിൽ ഷിബു എന്ന തോമസ് ചാക്കോ (47) കുറ്റക്കാരനാണെന്ന് പ ത്തനംതിട്ട അഡീഷനൽ സെഷൻസ് ഒന്നാംനമ്പർ ജഡ്ജി എൻ. ഹരികുമാർ കണ്ടെത്തി. കേസിൽ ശിക്ഷ വെള്ളിയാഴ്ച വിധിക്കും. 2013 ഒക്ടോബർ 27നായിരുന്നു സംഭവം. രാവിലെ 7.30 മണിക്ക് വീട്ടിൽ കടന്ന് വീട്ടുമുറ്റത്ത് മൂത്രമൊഴിച്ചുനിന്ന ഏഴുവയസ്സുകാരൻ മെൽബിനെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
തടയാൻ ശ്രമിച്ച കുട്ടികളുടെ അമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം ദേഹോപദ്രവം ഏൽപിക്കുകയും തുടർന്ന് വീട്ടിനുള്ളിൽ കടന്ന് മൂന്നുവയസ്സുകാരൻ മെബിെൻറ കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് കുപ്പിയിൽ കരുതിയിരുന്ന ഡീസൽ താഴത്തെ നിലയിലെയും മുകളിലത്തെ നിലയിലെയും കിടപ്പുമുറികളിൽ ഒഴിച്ച് തീയിട്ടശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടികളുടെ പിതൃസഹോദരനായ പ്രതി കുടുംബവസ്തു തർക്കം കാരണം പിതാവുമായി പിണങ്ങി വാടകവീട്ടിൽ കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.