തിരുവനന്തപുരം: ‘ആർദ്രം’ മിഷനിലൂടെ കേരളത്തിലെ ആരോഗ്യരംഗം ഉടച്ചുവാർക്കാനായി സർക്കാർ മുന്നോട്ടുേപാകുേമ്പാഴും ജീവൻരക്ഷക്ക് അത്യാവശ്യംവേണ്ട വെൻറിലേറ്റർ പോലും ഇല്ലാത്ത സ്ഥിതിയിലാണ് സർക്കാർ മെഡിക്കൽകോളജുകൾ. അത്യാസന്നനിലയിലെത്തുന്ന രോഗികളുടെ ജീവൻരക്ഷക്കായി ഉപയോഗിക്കുന്ന 33ഒാളം വെൻറിലേറ്ററുകൾ സാേങ്കതിക തകരാറുകൾ കാരണം മെഡിക്കൽ കോളജുകളിൽ പ്രവർത്തിക്കുന്നില്ല. തകരാറിലായവ നന്നാക്കാനും അടിയന്തര ഇടപെടലുകളുമില്ല. വെൻറിലേറ്റര്‍ സൗകര്യമില്ലാതെ പല ആശുപത്രികളും കയറിയിറങ്ങി ഒടുവില്‍ ജീവന് നഷ്ടമായ മുരുകെൻറ അനുഭവം പുറത്തുവന്നതോടെയാണ് വെൻറിലേറ്റുകളുടെ കേടുപാടുകൾ വെളിച്ചത്തായത്.
സർക്കാർ മെഡിക്കൽകോളജിലേക്ക് കൊണ്ടുവരുന്ന രോഗിയെ ഒരു കാരണവശാലും വെൻറിലേറ്റർ ഇല്ലെന്ന കാരണം പറഞ്ഞ് മടക്കാൻ പാടില്ലെന്നാണ് പൊതുവെ ഉയർന്നുവന്ന ആക്ഷേപം. മുരുകെൻറ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽകോളജും ഇപ്പോൾ പ്രതിക്കൂട്ടിലാണ്. വെൻറിലേറ്ററില്ലെന്ന കാരണത്താല്‍ മുരുകനെ മടക്കിയ തിരുവനന്തപുരം മെഡിക്കല്‍കോളജിൽ ആ സമയം പോര്‍ട്ടബിള്‍ വെൻറിലേറ്റര്‍ പോലും ലഭ്യമല്ലായിരുന്നുവെന്നാണ് അധികൃതര്‍ പറഞ്ഞ വിശദീകരണം .
എന്നാല്‍, ഇവിടെ ഒമ്പത് പോര്‍ട്ടബിള്‍ വെൻറിലേറ്ററുകളുണ്ട്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തിക്കുന്നുമുണ്ട്. അത് ട്രാന്‍സ്പ്ലാൻറ് ഐ.സി.യുവിലും പൊള്ളല്‍ രോഗ വിഭാഗത്തിലുമാണ്. ആശുപത്രിയില്‍ ആകെയുള്ള 71 വെൻറിലേറ്ററുകളില്‍ 16ഉം പ്രവര്‍ത്തിക്കുന്നില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ ആകെയുള്ള 55 വെൻറിലേറ്ററുകളില്‍ മൂന്നെണ്ണം കേടായിട്ട് മാസങ്ങളായി. അടിയന്തര സ്ഥിതിയില്‍ രോഗികളെത്തിയാല്‍ കൈലമര്ത്തുകയാണ് പതിവ്.
കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിൽ 34 വെൻറിലേറ്ററുകളുള്ളതിൽ നാലും കേടാണ്. തൃശൂരിലും സ്ഥിതി വ്യത്യസ്തമല്ല. 30 വെൻറിലേറ്ററുകളില്‍ അഞ്ചെണ്ണം പ്രവർത്തിക്കുന്നില്ല. കേടായ അഞ്ചും ശസ്ത്രക്രിയ വിഭാഗത്തിലേതാണ്.15 വെൻറിലേറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണിക്കുള്ള കരാര്‍ കാലാവധിയും ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. നിസ്സാരകേടുപാടുണ്ടായാൽ പോലും അവയുടെ തകരാർ ഉടന്‍ പരിഹരിക്കാൻ കഴിയില്ലെന്നും ഉറപ്പാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 37വെൻറിലേറ്ററുകളില്‍ അെഞ്ചണ്ണം പ്രവര്‍ത്തിക്കുന്നില്ല. കേടായ വെൻറിലേറ്ററുകള്‍ നന്നാക്കിയെടുക്കാന്‍ ഏറെ കാലതമാസമെടുക്കുമെന്നാണ് അവിടെനിന്നുള്ള വിശദീകരണം.
എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും മെഡിക്കൽ േകാളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ഉറപ്പാണെന്ന് സർക്കാർ അവകാശപ്പെടുേമ്പാഴും അത്യാസന്നനിലയിൽ രോഗിയുമായി സർക്കാർ ആശുപത്രികളിലെത്തിയാല്‍ ജീവൻ രക്ഷിക്കാനാകുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.