വലിയപുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി

കൽപറ്റ: വയനാട് വെണ്ണിയോട് വലിയപുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. ചുണ്ടേൽ ആനപ്പാറ കല്ലിരിട്ടുപറമ്പിൽ നാരായണൻ കുട്ടിയുടെ ഭാര്യ ശ്രീജ (37)യുടെ മൃതദേഹമാണ് തിങ്കളാഴ്ച വൈകീട്ട് 3.30ഒാടെ കണ്ടെത്തിയത്. അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പുഴക്കിലിടം ചാമുണ്ഡേശ്വരി ക്ഷേത്രപരിസരത്തുവെച്ചാണ് മൃതദേഹം കണ്ടെത്തിയത്. 

നാരായണൻകുട്ടിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. മക്കൾ സൂര്യ(11), സായൂജ് (ഒമ്പത്) എന്നിവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സൂര്യ ചുണ്ടേൽ ആർ.സി.എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർഥിനിയും സായൂജ് ചുണ്ടേൽ ആർ.സി എൽ.പിയിലെ നാലാം ക്ലാസ് വിദ്യാർഥിയുമാണ്.  

കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് പുഴയിലാണ് ഇവരെ കാണാതായത്. ഞായറാഴ്ച രാവിലെ 8.15ഓടെ പുഴക്കരയിലെത്തിയ പ്രദേശവാസി കടവിനു സമീപം നാലു ജോടി ചെരിപ്പുകളും ബാഗും കുടയും കണ്ടതോടെ നാട്ടുകാർ പുഴയിൽ തിരച്ചിൽ നടത്തുകയായിരുന്നു. കൂട്ട ആത്മഹത്യശ്രമമാണ് നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ, ഇതിെൻറ കാരണം ദുരൂഹമാണ്. കുടുംബത്തിന് വലിയ സാമ്പത്തിക പ്രയാസങ്ങളില്ലെന്നാണ് വിവരം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനുമായി മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് മാറ്റി. 
 

Tags:    
News Summary - venniyode suicide- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.