കൽപറ്റ: രണ്ടാഴ്ച മുമ്പ് നാലംഗ കുടുംബം വെണ്ണിയോട് പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കാണാതായ സായൂജിെൻറ (ഒമ്പത്) മൃതദേഹം കണ്ടെത്തി. കുടുംബം പുഴയിൽ ചാടിയെന്ന് കരുതുന്ന വെണ്ണിയോട് ശ്മശാനത്തോടുചേർന്ന കടവിൽനിന്ന് 13 കിലോമീറ്റർ മാറി വിളമ്പുകണ്ടം കഴുക്കലോടി വേട്ടക്കരുമൻ ക്ഷേത്രത്തിനരികെ ബദിരൂര്‍ കയത്തിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്. ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ആനപ്പാറ നാരായണന്‍കുട്ടിയുടെ മകനാണ് സായൂജ്. നാരായണന്‍ കുട്ടി, ഭാര്യ ശ്രീജ, മകൾ സൂര്യ എന്നിവരുടെ മൃതദേഹം നേരത്തേ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.