വേങ്ങരയിൽ എല്ലാ ബൂത്തിലും വി.വി പാറ്റ്

മലപ്പുറം: വേങ്ങര ഉപതെരെഞ്ഞടുപ്പിൽ എല്ലാ പോളിങ് ബൂത്തുകളിലും വി.വി പാറ്റ്  (വോട്ടർ വേരിഫൈഡ് പേപ്പർ ഒാഡിറ്റ് ട്രയൽ) സംവിധാനമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. മുമ്പ് ഒന്നോ രണ്ടോ ബൂത്തുകളിൽ വി.വി പാറ്റ് ഉപയോഗിച്ചിരുന്നെങ്കിലും മണ്ഡലത്തിലൊന്നാകെ ആദ്യമായി ഉപയോഗിക്കുന്നത് വേങ്ങരയിലായിരിക്കും.

തെരഞ്ഞെടുപ്പിന് വോട്ടിങ് മെഷീൻ ഉപയോഗിച്ച് തുടങ്ങിയതോടെ വോട്ടിങ് പ്രക്രിയ കൃത്യമാക്കുന്നതിനാണ് വി.വി പാറ്റ് സംവിധാനം കൊണ്ടുവന്നത്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിെൻറ വിശ്വാസ്യത ചോദ്യംചെയ്ത് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയതോടെയാണ് വി.വി പാറ്റ് യന്ത്രം വ്യാപകമാക്കാൻ കമീഷൻ തീരുമാനിച്ചത്. ഇൗ സംവിധാനം വഴി തങ്ങൾ ആർക്ക് വോട്ട് ചെയ്തുവെന്നത് വോട്ടർമാർക്ക് നേരിട്ട് കാണാം. വോട്ട് ചെയ്ത ഉടനെ സ്ഥാനാർഥിയുടെ പേര്, ചിഹ്നം, ക്രമനമ്പർ എന്നിവ ഏഴുസെക്കൻഡ് നേരത്തേക്ക് സ്ക്രീനിൽ തെളിയും. വേങ്ങരയിലെ വോട്ടർമാർക്ക് ഇൗ സംവിധാനം പുതിയ അനുഭവം കൂടിയാകും. 

Tags:    
News Summary - venjara bye election- VV PAT- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.