കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ ബാലൻ മരിച്ചനിലയിൽ. അന്തേവാസിയായ ആ റു വയസ്സുകാരൻ അജിനെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയു ടെ ശരീരത്തിൽ ആരോ ഉപദ്രവിച്ചതിെൻറതുപോലുള്ള പരിക്കുകളുണ്ട്. കഴുത്തിന് താഴെയും ക ാലിലുമായാണ് പരിക്കുള്ളതെന്ന് ചേവായൂര്‍ പൊലീസ് അറിയിച്ചു.
എന്താണ് സംഭവിച്ചതെന്ന് േപാസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകൂ. ഇൻക്വസ്റ്റ് പൂർത്തിയായിട്ടുണ്ട്. ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ ഞായറാഴ്ച പോസ്റ്റ്മോർട്ടം നടക്കും. ശനിയാഴ്ച രാവിലെ ആറരക്ക് ജുവനൈൽ ഹോമിലെ കുട്ടികളെ വിളിച്ചുണർത്തുന്ന സമയത്ത് അജിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഒാട്ടിസം ബാധിച്ച കുഞ്ഞ് ഒന്നര വർഷമായി വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിലാണ് കഴിയുന്നത്. താമരേശ്ശരി കൈതപ്പൊയിൽ സ്വദേശിയായ കോട്ടമുറിക്കൽ വീട്ടിൽ നിത്യയുടെയും ജിഷോയുടെയും മകനാണ്. മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയി. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്.
ഒന്നര വർഷം മുമ്പാണ് കുട്ടിയെ ജുവനൈൽ ഹോമിലാക്കിയത്. കുട്ടിക്ക് ജലദോഷമല്ലാതെ മറ്റ് അസുഖങ്ങെളാന്നും ഉണ്ടായിരുന്നില്ലെന്ന് ജുവനൈൽ ഹോം അധികൃതർ പറഞ്ഞു. അതേസമയം, കുട്ടിയുടെ ദേഹത്ത് കണ്ടെത്തിയ പാടുകളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് ചേവായൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.