വെള്ളമുണ്ട വലിയ മേൽവിലാസമാണ്. താമസം മറ്റ് പഞ്ചായത്തിലാണെങ്കിലും പലരും പലപ്പോഴും മേൽവിലാസം പറയുമ്പോൾ വെള്ളമുണ്ടയും വന്നു പോകും. ഈ പിശക് പലപ്പോഴും വെള്ളമുണ്ടയെ പ്രതിസന്ധിയിലാക്കാറുണ്ട്. അടുത്ത കാലത്ത് ഇത് നേർ അനുഭവമായി. തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ചുരുളിയിൽ മാവോവാദി വെടിവെപ്പ് നടന്നപ്പോൾ സംഭവം വെള്ളമുണ്ടയിൽ എന്ന നിലയിലാണ് മാധ്യമങ്ങളിൽ വന്നത്. മട്ടിലിയത്തെ ഉരുൾപൊട്ടലും വെള്ളമുണ്ടയുടെ പേരിലാണ് പുറത്തറിഞ്ഞത്. കോവിഡ് 19െൻറ കാര്യത്തിലും വെള്ളമുണ്ട പലപ്പോഴും റിപ്പോർട്ടുകളിൽ വന്നു.
വെള്ളമുണ്ടയുടെ പേരിൽ ചാർത്തപ്പെട്ട ഉദാഹരണങ്ങൾ നിരവധി...
മേൽവിലാസത്തിലെ തെറ്റിദ്ധാരണ വെള്ളമുണ്ടയെ വട്ടംകറക്കുന്നതായി അധികൃതർതന്നെ സമ്മതിക്കുന്നു. കോവിഡ് രോഗവ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി ഏപ്രിൽ 20ന് സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതും മേൽവിലാസത്തിലെ തെറ്റിദ്ധാരണ കാരണമായിരുന്നുവെത്ര. ഒരു പോസിറ്റിവ് കേസ് പോലും ഇല്ലാതിരുന്നിട്ടും ഹോട്സ്പോട്ടിൽ വെള്ളമുണ്ട ഇടം പിടിച്ചു. എന്നാൽ, മണിക്കൂറുകൾക്കകം ഹോട്സ്പോട്ടിൽനിന്ന് അധികൃതർതന്നെ ഒഴിവാക്കി.
ലോക്ഡൗൺ കാലത്ത് ഗൾഫിൽനിന്ന് തിരിച്ചുവന്നവരുടെ കണക്കും, മറ്റ് രോഗികളുടെ ബാഹുല്യവും ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. സമീപ പഞ്ചായത്തുകളിലെ രോഗികളിൽ പലരും സമീപത്തെ ആശുപത്രികളിൽ പോകാതെ വെള്ളമുണ്ട ആശുപത്രിയിൽ വരുമ്പോൾ രോഗികളുടെ എണ്ണം കൂടുന്നു. പ്രമേഹരോഗികളുടെ എണ്ണത്തിൽ സർക്കാറിെൻറ കണക്കിൽ വെള്ളമുണ്ട മുൻ നിരയിലാണ്. എന്നാൽ, യഥാർഥ കണക്കിൽ വെള്ളമുണ്ട പിന്നിലാണ്.
കഴിഞ്ഞദിവസം പഞ്ചായത്തിനെ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊലീസ് പരക്കം പാഞ്ഞു. എന്തിനെന്ന പരാതി ഉയർന്നു. എന്നാൽ, അധികം വൈകാതെ കണ്ടെയ്ൻമെൻറ് സോൺ ഒഴിവാക്കി സർക്കാർതന്നെ വാർത്തക്കുറിപ്പ് ഇറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.