തിരുവനന്തപുരം: സർവകലാശാല ചാൻസലർ പദവി ഏറ്റെടുക്കാനില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമന കേസിൽ ഹൈകോടതി ചാൻസലർക്ക് അയച്ച നോട്ടീസ് സർക്കാറിലേക്ക് അയക്കാനും ഗവർണർ നിർദേശിച്ചു. ഹൈകോടതി നോട്ടീസ് അയച്ചത് ചാൻസലർക്കാണെന്നും താൻ ഡിസംബർ എട്ട് മുതൽ ചാൻസലർ അല്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.ഹൈകോടതി നോട്ടീസ് ഓഫിസിൽ കിട്ടിയതായും അത് സർക്കാറിന് കൈമാറാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. നോട്ടീസിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെ. സർവകലാശാലകളിൽനിന്ന് ചാൻസലറുടെ പരിഗണനക്ക് വരുന്ന ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കൈമാറാനും ഗവർണർ നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചോദ്യം ചെയ്തുള്ള കേസിലാണ് ഹൈകോടതി ചാൻസർക്ക് നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.