തൃശൂർ: മഴ കമ്മിയാകാൻ കാരണം മൺസൂണിന് തൊട്ടുമുമ്പ് അറബിക്കടലിലുണ്ടായ ‘വായു’ ചുഴലിക്കാറ്റ്. എട്ട് ദിവസം ൈവകിയെത്തിയ മൺസൂണിെൻറ സഞ്ചാര ഗതി വായു മാറ്റി. തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ കടലിലൂടെ സഞ്ചരിച്ച് കരയിലേക്ക് കടന്ന് തെക്കുവടക്കായി കിടക്കുന്ന പശ്ചിമഘട്ടത്തിൽ എത്തുേമ്പാഴാണ് മഴ ശക്തമാവുക. ഇത്തവണ 1000 മുതൽ 1500 കിലോമീറ്റർ വ്യാപ്തിയുള്ള ചുഴലിക്കാറ്റിന് അനുസരിച്ച് മൺസൂൺ കാറ്റ് വഴിമാറി സഞ്ചരിക്കുകയായിരുന്നു. അല്ലെങ്കിൽ തെക്കൻകേരളത്തിൽ തുടങ്ങി രണ്ടുദിവസത്തിനകം കേരളത്തിൽ വ്യാപിക്കുകയും തുടർന്ന് കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലൂടെ ജൂൺ പത്തോടെ മുംബൈയിൽ എത്തുകയുമാണ് പതിവ്. ഇൗ സഞ്ചാരഗതിയെ വായു അട്ടിമറിച്ചു. ഇതോടെ കേരളത്തിലും ദേശീയതലത്തിലും മഴ കുറഞ്ഞു.
മഴമേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശം കനത്ത ചൂടിനുമിടയാക്കുന്നു. തിരിമുറിയാതെ മഴ പെയ്യേണ്ട തിരുവാതിര ഞാറ്റുവേലയിെല തെളിഞ്ഞ ആകാശമാണ് ചൂട് 30 സെൻറിഗ്രേഡിന് മുകളിലാകാൻ കാരണം. മാത്രമല്ല, ജൂൺ 21 മുതൽ സെപ്റ്റംബർ 23വരെ സൂര്യൻ ഉത്തരായന രേഖയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.