ഉത്രവധക്കേസ് പ്രതി സുരേഷ് 15000 രൂപക്ക് 'പാമ്പുകടി' വിൽക്കാറുണ്ടായിരുന്നു

അഞ്ചൽ: ഉത്ര വധക്കേസ് പ്രതി സുരേഷ് കുമാർ പണം വാങ്ങി പാമ്പിൻകുഞ്ഞുങ്ങളെക്കൊണ്ട് മനുഷ്യരുടെ നാക്കിൽ കൊത്തിക്കാറുണ്ടെന്ന് വനംവകുപ്പ്. ലഹരിക്കായാണ് ആളുകൾ പാമ്പിനെ കൊണ്ട് കൊത്തിക്കുന്നത്. ഇങ്ങനെ പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന് 15,000 രൂപ വരെയാണ് സുരേഷ് ഈടാക്കാറുള്ളത്.

ഉത്രയെ കടിച്ച പാമ്പിെൻറ ശൽക്കങ്ങൾ ആലംകോട്ടുനിന്ന് ശേഖരിച്ചു. ഇത് തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലേക്ക് ഡി.എൻ.എ ടെസ്റ്റിന് അയച്ചു. പാമ്പുപിടിത്തക്കാരൻ സുരേഷ് കുമാറിെൻറ ബന്ധങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ വനംവകുപ്പ് ശേഖരിക്കുന്നുണ്ട്.

ഭർത്താവ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്നുവെന്നാണ് കേസ്. ഭർത്താവ് സൂരജിന് പാമ്പിനെ നൽകിയത് സുരേഷ് കുമാറായിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.