തിരുവനന്തപുരം: പടിയിറങ്ങിയ സി.എം.ഡി ടോമിൻ െജ. തച്ചങ്കരി ഏർപ്പെടുത്തിയ സംവിധാനങ്ങളിൽ കെ.എസ്.ആർ.ടി.സി ചീഫ് ഒാഫിസിൽ നിന്നു തന്നെ കൈവെക്കുന്നു. മണിക്കൂറുകൾ തുടർച്ചയായി ഒരാൾ വണ്ടി ഒാടിക്കുന്നതിനു പകരം ഡ്രൈവറും കണ്ടക്ടറും ഡ്യൂട്ടി മാറുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏതാനും ബസുകളിൽ അവസാനിപ്പിക്കാനാണ് ആദ്യ നീക്കം. ഇതിെൻറ ഭാഗമായി തമ്പാനൂരിൽ പുറപ്പെടേണ്ട പാലക്കാേട്ടക്കുള്ള സർവിസ് അടക്കം നാല് ബസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിർത്തലാക്കി.
രാവിലെ 5.30ന് പുറപ്പെടുന്ന പാലക്കാട് സർവിസിനെത്തിയ ജീവനക്കാരനെ അധികൃതർതന്നെ ഇറക്കിവിട്ടതായാണ് ആരോപണം. ട്രിപ്പിനായുള്ള ടിക്കറ്റ് മെഷീനടക്കം വാങ്ങി ബസിൽ കയറാനൊരുങ്ങവേയാണിത്. ഡ്യൂട്ടിക്കായി പുലർച്ചയിൽ തയാറായി കിലോമീറ്ററുകൾ സഞ്ചരിച്ചെത്തിയ ഉദ്യോഗസ്ഥനോടാണ് ഇൗവിധം പെരുമാറിയത്. ഇതിനു പുറമേ തമ്പാനൂരിൽനിന്ന് രാവിലെ ഒമ്പതിനുള്ള പാലക്കാട് മിന്നൽ സർവിസ്, 7.30നുള്ള കോഴിക്കോട് ഡീലക്സ്, രാവിലെ ഏഴിനുള്ള നിലമ്പൂർ ഡീലക്സ് എന്നി ബസുകളിലും ഇൗ സംവിധാനം ഒഴിവാക്കിയിട്ടുണ്ട്.
എട്ടു മണിക്കൂറിൽ താഴെ സർവിസുള്ള ബസുകളിൽനിന്ന് ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഒഴിവാക്കണമെന്ന ചീഫ് ഒാഫിസിെൻറ നിർദേശത്തെ തുടർന്നാണ് ക്രമീകരണം ഒഴിവാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഏഴ് മണിക്കൂറിൽ താഴെ സ്റ്റിയറിങ് ഡ്യൂട്ടിയുള്ള പകൽ സമയ സർവിസുകളിൽ നിന്ന് ഷെഡ്യൂളുള്ള കണ്ടക്ടറെ ഒഴിവാക്കി പകരം ഡ്രൈവർ കം കണ്ടക്ടറെ അയക്കുന്നതിനെതിരെ കണ്ടക്ടർമാർ യൂനിയൻ ഭേദെമന്യേ എ.ടി.ഒക്ക് പരാതി നൽകിയിരുന്നു.
എ.ടി.ഒ ചീഫ് ഓഫിസുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തത വരുത്തിയ ശേഷം ഇത്തരം ഷെഡ്യൂളുകളിൽ ഡ്രൈവർ കം കണ്ടക്ടർ ആവശ്യമില്ലെന്ന് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് വിശദീകരണം. രാവിലെ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥൻ ടേൺ പ്രകാരം വൈകീട്ടത്തെ സ്കാനിയ ഡ്യൂട്ടിക്ക് എത്തേണ്ടയാളാണെന്നും ഡ്യൂട്ടി മാറി രാവിലെ എത്തിയതാണെന്നും അധികൃതർ അവകാശപ്പെടുന്നു. എട്ടു മണിക്കൂറിൽ താെഴയുള്ള പകൽ സർവിസുകളിൽ ഡ്രൈവർ കം കണ്ടക്ടർ വേണ്ടതില്ലെന്നാണ് മാനേജ്മെൻറ് യൂനിയനുകളുമായി നടത്തിയ ചർച്ചയിലെ ധാരണമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.