ന്യൂഡൽഹി: കേരളം ഭാവിയിൽ അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ ഭീഷണി ഭൂഗർഭത്തിൽ സ്വമേധയാ രൂപം കൊള്ളുന്ന ഗർത്തങ്ങളായിരിക്കുമെന്ന് പ്രമുഖ പരിസ്ഥിതി വിദഗ്ധനും സിക്കിം ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ പ്രഫസർ വി.കെ. ശർമ അഭിപ്രായപ്പെട്ടു. തുടർച്ചയായി വന്ന രണ്ട് പ്രളയ ശേഷം ഇൗ ഗർത്തങ്ങളുണ്ടാകുന്ന പ്രതിഭാസം ഇനിയും വർധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിൽ അന്തർദേശീയ ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ട് അന്തർദേശീയ ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ബഹുനില കെട്ടിടങ്ങൾ വ്യാപകമായ തോതിലുയർന്നിട്ടുണ്ട്. അവയുടെ അടിത്തറകൾക്കിടയിൽനിന്ന് മണ്ണൊഴിഞ്ഞുപോയി ഗർത്തങ്ങൾ രൂപപ്പെടുകയെന്നത് പ്രവചനാതീതമായ ദുരന്തമാണ് ക്ഷണിച്ചുവരുത്തുക.
കേരളത്തിലെ പലയിടങ്ങളിലും പ്രളയത്തിനു മുമ്പും പിമ്പും കെട്ടിടങ്ങൾ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ വാർത്തകൾ വന്നിട്ടും മണ്ണിനടിയിൽ ഗർത്തങ്ങൾ രൂപപ്പെടുന്ന പ്രതിഭാസം വലിയ വിപത്തായി കാണുകേയാ അതിനെ തടയാനുള്ള മുൻകരുതലുകൾ വേണ്ടത്ര ജാഗ്രതയോടെ കൈക്കൊള്ളാേനാ തയാറായിട്ടില്ല. ഇൗ പ്രതിഭാസം ഗൗരവമായെടുത്ത് അതിനെ നേരിടാനുള്ള മുൻകരുതൽ കേരളം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗരോർജം വ്യാപകമാകുന്ന സാഹചര്യത്തിൽ കാലഹരണപ്പെടുന്ന സൗരോർജ പാനലുകളും ഉപയോഗശൂന്യമായ ബാറ്ററികളും പുതിയ മലിനീകരണം സൃഷ്ടിക്കുന്നുണ്ടെന്നും അവ തടയുന്നതിനുള്ള മാർഗങ്ങൾ ആരായേണ്ടി വന്നിരിക്കുന്നുവെന്നും ഡൽഹി വൈദ്യുതി നിയന്ത്രണ കമീഷൻ ചെയർമാൻ എസ്.എസ് ചൗഹാൻ പറഞ്ഞു. ദേശീയ നഗരകാര്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി ഡോ. ശ്യാമള മണി, െഎ.െഎ.ഡി.എം ചെയർപേഴ്സൺ ഡോ. മീത്ത സിങ് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.