കൊച്ചി: കോവിഡ് 19 ബാധിച്ച് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള് ള ബ്രിട്ടൻ പൗരന് ലഭിക്കുന്നത് മോശം ചികിത്സയെന്ന ബ്രിട്ടീഷ് മാധ്യമവാർത്തകൾക്ക് ഐസൊ ലേഷൻ വാർഡിലെ അത്യാധുനിക സൗകര്യങ്ങൾ പുറത്തുവിട്ട് ജില്ല ഭരണകൂടത്തിെൻറ മറുപടി. നിരീക്ഷണത്തിൽ കഴിയാനുള്ള നിർദേശം ലംഘിച്ച് നെടുമ്പാശ്ശേരിയിലെത്തിയ 19 അംഗ ബ്രിട്ടീഷ് സംഘത്തിലെ 76കാരെൻറ മകളാണ് വിമർശനമുന്നയിച്ചത്. ഇത് വിദേശമാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് ജില്ല ഭരണകൂടം തെളിവ് സഹിതം പ്രതിരോധിച്ചത്.
കേരളത്തിൽ വൃത്തിയില്ലാത്ത ആശുപത്രിയിലാണ് പിതാവിനെ ചികിത്സിക്കുന്നതെന്നും കിടക്കയും ഭക്ഷണവും കിട്ടുന്നില്ലെന്നുമായിരുന്നു പരാതി. ആറുദിവസത്തെ ചികിത്സയിലൂടെ ബ്രിട്ടീഷ് പൗരൻ അടക്കം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറുപേർ രോഗമുക്തരായതിനിടെയാണ് മകളുടെ കുറ്റപ്പെടുത്തൽ.
തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം പരാമർശങ്ങൾക്കുള്ള മറുപടിയെന്നോണം ഐസൊലേഷൻ വാർഡിെൻറ ഉൾവശം ചിത്രീകരിച്ച വിഡിയോ സഹിതം കലക്ടർ എസ്. സുഹാസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. രാജ്യാന്തര മെഡിക്കൽ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐസൊലേഷനിൽ പ്രവേശിപ്പിച്ച ഓരോ രോഗിയെയും ശൗചാലയമുള്ള പ്രത്യേക മുറിയിലാണ് താമസിപ്പിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള വെറ്റ് വൈപ്സ്, ടിഷ്യു പേപ്പറുകൾ തുടങ്ങിയവ കൃത്യമായി നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.