പന്തീരാങ്കാവ്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളെ പൊലീസ് സ്റ്റേഷനിൽവെച്ച് മർദിച്ചതായി ത്വാഹ ഫസലിെൻറ സഹോദരൻ ഇജാസ് പറഞ്ഞു. കഞ്ചാവ് കേസിൽ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. സി.പി.എം പ്രവർത്തകർ എന്നതിനപ്പുറം ഇവർക്ക് മറ്റ് ബന്ധങ്ങളൊന്നുമില്ല. നിരോധിക്കപ്പെട്ട ഒന്നും വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിെൻറ ആരോപണങ്ങൾ മുഴുവൻ നിഷേധിച്ച ത്വാഹ ഫസലും അലൻ ഷുഹൈബും തങ്ങളെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തങ്ങളുടെ പക്കൽനിന്നും നോട്ടീസുകളൊന്നും പിടികൂടിയിട്ടില്ലെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.