അമ്പലപ്പുഴ/ എടക്കര: കായംകുളം എം.എൽ.എ യു. പ്രതിഭയുടെ മുൻ ഭർത്താവ് ഹരിയെ (47) മലപ്പുറം നി ലമ്പൂരിലെ കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറയിൽ ക െ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലെ ഓവര്‍സിയറായിരുന്നു. ചുങ്കത്തറ പ്രിയ റോഡിലെ വാടകവീട്ടില്‍ തനിച്ചായിരുന്നു താമസം. സാധാരണ രാവിലെ ആറോടെ ഉണരുന്ന ഹരിയെ തിങ്കളാഴ്ച രാവിലെ പത്തായിട്ടും പുറത്തുകണ്ടില്ല. മൊബൈല്‍ ഫോൺ റിങ് ചെയ്യുന്നത് കേട്ട് സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടത്. തുടർന്ന് നിലമ്പൂര്‍ സി.ഐ സുനില്‍ പുളിക്കലിെൻറ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടത്തി നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കിടപ്പുമുറിയില്‍നിന്ന് മൂന്നു പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
2001 ഫെബ്രുവരി നാലിനാണ് പ്രതിഭയും ഹരിയും വിവാഹിതരായത്. എസ്.എഫ്.ഐ പ്രവർത്തനകാലത്തെ പ്രണയം ഇരുവരെയും വിവാഹത്തിലെത്തിക്കുകയായിരുന്നു. ഇവരുടെ മകൻ കനിവ് തകഴി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ്. 10 വർഷമായി അകന്നുകഴിയുകയാണ് ഇരുവരും. രണ്ടുവർഷം മുമ്പ് പ്രതിഭ ആലപ്പുഴ കുടുംബ കോടതിയിൽ കൊടുത്ത പരാതിയിൽ വിസ്താരം പൂർത്തിയായി ഈ മാസം 16ന് വാദത്തിനായി മാറ്റിവെച്ചിരിക്കുകയായിരുന്നു. തകഴി ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ പടഹാരം ‘നളന്ദ’യിൽ പരേതനായ രാജപ്പപണിക്കരുടെയും പൊന്നമ്മയുടെയും മകനാണ്. സഹോദരൻ: ഡോ. പ്രസാദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.